CrimeNEWS

ഉമ്മയുടെ ചികിത്സയുടെ മറവില്‍ 17 കാരിക്ക് ക്രൂരപീഡനം; ‘വളാഞ്ചേരി ഉസ്താദി’ന് 54 വര്‍ഷം തടവ്

മലപ്പുറം: മന്ത്രവാദ ചികിത്സയുടെ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മന്ത്രവാദിക്ക് 54 വര്‍ഷം ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി പോക്‌സോ കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. അമ്മയുടെ ചികിത്സയുടെ മറവിലാണ് പതിനേഴുകാരിയെ ഇയാള്‍ പീഡനത്തിനിരയാക്കിയത്. 54 വര്‍ഷം തടവും 2,95,000 രൂപ പിഴയുമാണ് കഴിഞ്ഞ ദിവസം പ്രതിക്ക് മഞ്ചേരി പോക്‌സോ കോടതി വിധിച്ചത്.

2021-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വളാഞ്ചേരി ഉസ്താദ് എന്നറിയപ്പെടുന്ന പി.സി മുഹമ്മദാണ് കേസിലെ പ്രതി. ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയുടെ ചികിത്സയ്ക്കായി വീട്ടില്‍ പതിവായി എത്തുമായിരുന്നു. ചികിത്സയ്ക്കാണെന്ന് പറഞ്ഞ് അമ്മയെ മറ്റൊരു മുറിയിലേക്ക് മാറ്റിയതിന് ശേഷമായിരുന്നു പീഡനം.

Signature-ad

കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കുന്നെന്നാണ് ഇയാള്‍ ബന്ധുക്കളോട് പറഞ്ഞത്. ഇത്തരത്തില്‍ രണ്ടു മാസത്തിനിടെ മൂന്നു തവണയാണ് ഇയാള്‍ കുട്ടിയെ ക്രൂര പീഡനത്തിനിരയാക്കിയത്. ഒടുവില്‍ സഹോദരിയോടാണ് പെണ്‍കുട്ടി സംഭവം വെളിപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന്, മാതാപിതാക്കളുടെ പരാതിയില്‍ കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

 

 

Back to top button
error: