IndiaNEWS

ബിജെപി നേതാവിന്റെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; മൃതദേഹം നദിയില്‍ വലിച്ചെറിഞ്ഞു

പാട്ന: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ ബീഹാറിലെ ബെഗുസാരായിയില്‍  ബിജെപി നേതാവിന്റെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.

വിരമിച്ച സൈനികനും പ്രാദേശിക ബിജെപി നേതാവുമായ കൗശല്‍ കുമാറിന്റെ മകൻ അംഗദ് കുമാറിനെയാണ് തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത്. മതിഹാനി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ഏപ്രില്‍ 25 ന് വൈകുന്നേരം മുതലാണ് അംഗദിനെ കാണാതായത്. അംഗദ് കുമാറിന്റെ പിതാവ് കൗശല്‍ കുമാർ സംഭവത്തെക്കുറിച്ച്‌ ബെഗുസരായ് എസ്പിക്കും ജില്ലാ ഭരണകൂടത്തിനും പരാതി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാവിലെ ഗംഗാ നദിയിലെ ചകോർ ഘട്ടില്‍ നിന്ന് അംഗദിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കൈകളും കാലുകളും കെട്ടിയ ശേഷം ആസിഡ് ഒഴിച്ച്‌ മുഖം പൊള്ളിച്ച നിലയിലാണ് മൃതദേഹം.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: