KeralaNEWS

തിരുവനന്തപുരത്ത് 8 മേഖലകളെ പ്രത്യേക സാമ്ബത്തിക മേഖലകളായി വികസിപ്പിക്കുന്നു

തിരുവനന്തപുരം: ഔട്ടര്‍ റിങ് റോഡ് പദ്ധതിയുടെ ഭാഗമായി തലസ്ഥാനത്ത് 8 കേന്ദ്രങ്ങളെ പ്രത്യേക സാമ്ബത്തിക മേഖലകളായി വികസിപ്പിക്കുന്ന പദ്ധതിയൊരുങ്ങുന്നു.

8 പ്രധാന കേന്ദ്രങ്ങളെ വ്യത്യസ്ത വ്യവസായ, സാമ്ബത്തിക മേഖലകളായി വികസിപ്പിക്കുകയാണ്  ലക്ഷ്യം.ഇതിനോടൊപ്പം വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയും തേക്കട മുതല്‍ മംഗലാപുരം വരെയും ആകെ 414.56 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് 34,000 കോടി രൂപ ചെലവില്‍ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കും.

Signature-ad

ഇതിന് ആവശ്യമായ ഭൂമി ലാൻഡ് പൂളിങ്ങിലൂടെ ലഭ്യമാക്കും. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ഔട്ടര്‍ റിങ് റോഡിന്റെ ഭാഗമായി 5000 കോടി രൂപയുടെ വ്യവസായ ഇടനാഴി പദ്ധതി പ്രഖ്യാപിക്കുകയും 1000 കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു. ആകെ 60000 കോടി രൂപയുടെ നിക്ഷേപം ഈ മേഖലയില്‍ വരുമെന്നാണ്  പ്രഖ്യാപനം.

തലസ്ഥാനത്തെ സാമ്ബത്തിക വികസന മേഖലകള്‍

∙ കോവളം (4.01 ചതുരശ്ര കിലോമീറ്റര്‍) – ആരോഗ്യ ടൂറിസം ഹബ്
∙ വിഴിഞ്ഞം (6.3 ച.കി.മീ)- ലോജിസ്റ്റിക്സ് അടിസ്ഥാനമാക്കിയുള്ള വ്യവസായ ടൗണ്‍ഷിപ്
∙ കാട്ടാക്കട (7.37 ച.കി.മീ) – ഗ്രീൻ ആൻഡ് സ്മാര്‍ട് വ്യവസായ ക്ലസ്റ്റര്‍
∙ നെടുമങ്ങാട് (5.58 ച.കി.മീ) – പ്രാദേശിക വ്യാപാരങ്ങളുടെയും സ്ഥാപനങ്ങളുടെയും ഹബ്
∙ വെമ്ബായം (7.47 ച.കി.മീ) – മരുന്നിന്റെയും ഭക്ഷ്യവസ്തുക്കളുടെയും സംസ്കരണ ക്ലസ്റ്റര്‍
∙ മംഗലാപുരം (6.37 ച.കി.മീ) – ലൈഫ് സയൻസിന്റെയും ഐടിയുെടയും ഹബ്
∙ കിളിമാനൂര്‍ (5.28 ച.കി.മീ) – കാര്‍ഷിക, ഭക്ഷ്യ സംസ്കരണ ഉപകരണങ്ങള്‍
∙ കല്ലമ്ബലം (8.28 ച.കി.മീ) – കാര്‍ഷിക, ഭക്ഷ്യ സംസ്കരണം.

Back to top button
error: