CrimeNEWS

ഭാര്യാസഹോദരിയെ തലക്കടിച്ചുകൊന്ന കേസില്‍ വയോധികന് ജീവപര്യന്തം

കൊല്ലം: ഭാര്യാസഹോദരിയെ തലക്കടിച്ചുകൊന്ന കേസില്‍ വയോധികന് ജീവപര്യന്തം.
അഞ്ചല്‍ അഗസ്ത്യക്കോട് കുട്ടൻ കുന്നില്‍വീട്ടില്‍ വത്സലയെ (50) കമ്ബിവടികൊണ്ട് തലക്കടിച്ചുകൊന്ന കേസിലാണ് സഹോദരി ചന്ദ്രികയുടെ ഭര്‍ത്താവ് അഗസ്ത്യക്കോട് സ്മിതാഭവനില്‍ ബാഹുലേയനെ (67) ജീവപര്യന്തം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴക്കും അഡീഷനല്‍ ജില്ല സെഷൻസ് കോടതി ജഡ്ജി പി.എൻ.വിനോദ് ശിക്ഷിച്ചത്. 2017 നവംബര്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വിധവയായ വത്സല ഏക മകൻ അഖിലുമായി പ്രതിയുടെ വീടിന്റെ അയല്‍പക്കത്തായിരുന്നു താമസം. വത്സലയുടെ സഹോദരൻ അശോകൻ വത്സലക്ക് അഞ്ച് സെന്റ് സ്ഥലം കൈകാര്യം ചെയ്യാനായി നല്‍കിയിരുന്നു. പ്രതിയുടെ ലൈംഗികതാല്‍പര്യത്തിന് വഴങ്ങാത്തതിലും അഞ്ച് സെന്റ് വസ്തു വത്സല കൈകാര്യം ചെയ്യുന്നതിലുമുള്ള വിരോധത്തിലാണ് കമ്ബിവടികൊണ്ട് അടിച്ച്‌ പരിക്കേല്‍പിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റാണ് വത്സല മരണപ്പെട്ടത്.

Back to top button
error: