NEWSSocial Media

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ച് രാമനല്ല

മുപ്പത്തിമുക്കോടി ദൈവങ്ങളും ചേർന്നു വിചാരിച്ചാലും ഒരു കളി ജയിപ്പിക്കാനോ തോല്പിക്കാനോ കഴിയില്ല.
ഒരു ടീമും രാജ്യവും എന്നും ജയിക്കില്ല,
എന്നും തോൽക്കുകയുമില്ല.
കൂടുതൽ റൺസെടുക്കുന്ന ടീം ജയിക്കും, മറ്റേ ടീം തോറ്റു പോകും. അത്രേയുള്ളു.
ജയവും തോൽവിയും മാറിയും മറിഞ്ഞും വരും, ജീവിതത്തിലെന്ന പോലെ കളിയിലും.
പാകിസ്ഥാൻ ക്രിക്കറ്റർ സെഞ്ച്വറിയടിക്കുമ്പോൾ ഇന്ത്യക്കാരന് എഴുന്നേറ്റു നിന്നു കൈയടിക്കാൻ മനസു വരണം. തിരിച്ചും.
അതാണ് സ്പോർട്സ്മാൻ സ്പിരിറ്റ്.
അല്ലാതെ റിലിജിയസ്/മത സ്പിരിറ്റ് വളർത്താനല്ല സ്പോർട്സ്.
കോൺഗ്രസിന്റെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനാർത്ഥി കമൽനാഥും സംഘപരിവാറും എന്തുതന്നെ പറഞ്ഞാലും ഇന്ത്യയുടെ ഔദ്യോഗിക മതം ഹിന്ദുമതല്ല താനും. ഇന്ത്യ മതേതര രാജ്യമാണ്.
പാകിസ്ഥാൻ ഇന്ത്യയുടെ ശത്രുവുമല്ല. ക്രിക്കറ്റിലും പുറത്തും.
ക്രിക്കറ്റിൽ ഇന്ത്യയുടെ എതിർ ടീം മാത്രമാണു പാകിസ്ഥാൻ.
അതിർത്തി എന്നു പറഞ്ഞാൽ അതു ഭരണ സൗകര്യാർത്ഥം മാത്രം വരച്ച വെറുമൊരു വരയാണ്. വരയ്ക്കപ്പുറവും ഇപ്പുറവും മനുഷ്യർ തന്നെയാണ്. ഇന്ത്യക്കാരന്റെയും പാകിസ്ഥാനിയുടെയും ചോരയ്ക്കു നിറം ചുവപ്പാണ്, കാവിയും പച്ചയുമല്ല.
വരയ്ക്കപ്പുറത്തെ പാകിസ്ഥാന് വിഭജനക്കരാർ പ്രകാരം ഇന്ത്യ നൽകാനുള്ള പണം കൊടുക്കാൻ ഇന്ത്യ വിസമ്മതിച്ചപ്പോൾ പണം നൽകണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ ഒരു മനുഷ്യനുണ്ടായിരുന്നു. ഗാന്ധി.
അതിനാണ് ഹിന്ദു മഹാസഭയിലെ തീവ്രവാദികൾ ഗാന്ധിയെ വെടിവച്ചു കൊന്നത്.
ഇന്നായിരുന്നെങ്കിൽ ഗാന്ധിക്കെതിരെ യുഎപിഎ ചുമത്തുമായിരുന്നു. ക്രിക്കറ്റ് ബാറ്റ് കൊണ്ട് തല്ലിക്കൊന്നേനെ. വെടിവച്ചു കൊല്ലാനുള്ള സൗമനസ്യം കാണിച്ചു.
ഭാഗ്യവാൻ.
ഇതൊന്നും കാണേണ്ടി വന്നില്ല.
നരേദ്ര മോദിയുടെ പേരിലുള്ള, മഴ പെയ്താൽ മുങ്ങുന്ന ഗുജറാത്തിലെ സ്റ്റേഡിയത്തിൽ വർഗീയ വാദികളായ ചില ഇന്ത്യൻ കാണികൾ അഴിച്ചുവിട്ട വർഗീയ പേക്കൂത്തുകളെ തള്ളിപ്പറയാൻ നിരവധി ഇന്ത്യക്കാരുണ്ടായി എന്നതിൽ ഗാന്ധിയുടെ ആത്മാവിന് ആശ്വസിക്കാം.
ജയിച്ച ടീമിനെ ഞങ്ങൾ ചേർത്തു പിടിക്കുന്നു,
തോറ്റ ടീമിനെയും.
മാനവികത ജയിക്കയും
മനുഷ്യൻ തോൽക്കാതിരിക്കയും
ചെയ്യും നാൾ വരും, ആശിക്കുക.
സഹജാതർ തൻ മൊഴിയും കളിയും
സംഗീതമായ് തോന്നും നാൾവരും…
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ച് രാമനല്ല.
മുപ്പത്തിമുക്കോടി ദൈവങ്ങളും ചേർന്നു വിചാരിച്ചാലും ഒരു കളി ജയിപ്പിക്കാനോ തോല്പിക്കാനോ കഴിയില്ല.
ഒരു ടീമും രാജ്യവും എന്നും ജയിക്കില്ല,
എന്നും തോൽക്കുകയുമില്ല.
കൂടുതൽ റൺസെടുക്കുന്ന ടീം ജയിക്കും, മറ്റേ ടീം തോറ്റു പോകും. അത്രേയുള്ളു.
ജയവും തോൽവിയും മാറിയും മറിഞ്ഞും വരും, ജീവിതത്തിലെന്ന പോലെ കളിയിലും.
പാകിസ്ഥാൻ ക്രിക്കറ്റർ സെഞ്ച്വറിയടിക്കുമ്പോൾ ഇന്ത്യക്കാരന് എഴുന്നേറ്റു നിന്നു കൈയടിക്കാൻ മനസു വരണം. തിരിച്ചും.
അതാണ് സ്പോർട്സ്മാൻ സ്പിരിറ്റ്.
അല്ലാതെ റിലിജിയസ്/മത സ്പിരിറ്റ് വളർത്താനല്ല സ്പോർട്സ്.
കോൺഗ്രസിന്റെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനാർത്ഥി കമൽനാഥും സംഘപരിവാറും എന്തുതന്നെ പറഞ്ഞാലും ഇന്ത്യയുടെ ഔദ്യോഗിക മതം ഹിന്ദുമതല്ല താനും. ഇന്ത്യ മതേതര രാജ്യമാണ്.
പാകിസ്ഥാൻ ഇന്ത്യയുടെ ശത്രുവുമല്ല. ക്രിക്കറ്റിലും പുറത്തും.
ക്രിക്കറ്റിൽ ഇന്ത്യയുടെ എതിർ ടീം മാത്രമാണു പാകിസ്ഥാൻ.
അതിർത്തി എന്നു പറഞ്ഞാൽ അതു ഭരണ സൗകര്യാർത്ഥം മാത്രം വരച്ച വെറുമൊരു വരയാണ്. വരയ്ക്കപ്പുറവും ഇപ്പുറവും മനുഷ്യർ തന്നെയാണ്. ഇന്ത്യക്കാരന്റെയും പാകിസ്ഥാനിയുടെയും ചോരയ്ക്കു നിറം ചുവപ്പാണ്, കാവിയും പച്ചയുമല്ല.
വരയ്ക്കപ്പുറത്തെ പാകിസ്ഥാന് വിഭജനക്കരാർ പ്രകാരം ഇന്ത്യ നൽകാനുള്ള പണം കൊടുക്കാൻ ഇന്ത്യ വിസമ്മതിച്ചപ്പോൾ പണം നൽകണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ ഒരു മനുഷ്യനുണ്ടായിരുന്നു. ഗാന്ധി.
അതിനാണ് ഹിന്ദു മഹാസഭയിലെ തീവ്രവാദികൾ ഗാന്ധിയെ വെടിവച്ചു കൊന്നത്.
ഇന്നായിരുന്നെങ്കിൽ ഗാന്ധിക്കെതിരെ യുഎപിഎ ചുമത്തുമായിരുന്നു. ക്രിക്കറ്റ് ബാറ്റ് കൊണ്ട് തല്ലിക്കൊന്നേനെ. വെടിവച്ചു കൊല്ലാനുള്ള സൗമനസ്യം കാണിച്ചു.
ഭാഗ്യവാൻ.
ഇതൊന്നും കാണേണ്ടി വന്നില്ല.
നരേദ്ര മോദിയുടെ പേരിലുള്ള, മഴ പെയ്താൽ മുങ്ങുന്ന ഗുജറാത്തിലെ സ്റ്റേഡിയത്തിൽ വർഗീയ വാദികളായ ചില ഇന്ത്യൻ കാണികൾ അഴിച്ചുവിട്ട വർഗീയ പേക്കൂത്തുകളെ തള്ളിപ്പറയാൻ നിരവധി ഇന്ത്യക്കാരുണ്ടായി എന്നതിൽ ഗാന്ധിയുടെ ആത്മാവിന് ആശ്വസിക്കാം.
ജയിച്ച ടീമിനെ ഞങ്ങൾ ചേർത്തു പിടിക്കുന്നു,
തോറ്റ ടീമിനെയും.
മാനവികത ജയിക്കയും
മനുഷ്യൻ തോൽക്കാതിരിക്കയും
ചെയ്യും നാൾ വരും, ആശിക്കുക.
സഹജാതർ തൻ മൊഴിയും കളിയും
സംഗീതമായ് തോന്നും നാൾവരും…
സുധീപ്.എസ്

Back to top button
error: