KeralaNEWS

സഹോദരിമാരെ ലൈം​ഗികമായി പീഡിപ്പിച്ചു; യുവാവിന് 204 വർഷം കഠിന തടവും പിഴയും

പത്തനംതിട്ട: സഹോദരിമാരെ ലൈം​ഗികമായി പീഡിപ്പിച്ച കേസുകളിൽ യുവാവിന് 204 വർഷത്തെ കഠിന തടവും പിഴയും.രണ്ട് പോക്സോ കേസുകളിലായാണ് ശിക്ഷ.
പത്തനാപുരം താലൂക്കിൽ പുന്നല വില്ലേജിൽ കടയ്‌ക്കാമൺ വിനോദ് ഭവനത്തിൽ വിനോദിനെയാണ് (32) അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്‌.

 എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 104 വർഷം കഠിനതടവും 4,20,000 രൂപാ പിഴയും എട്ടു വയസുകാരിയുടെ സഹോദരി മൂന്നര വയസുള്ള കുട്ടിയെ പീഡിപ്പിച്ചതിന് 100 വർഷത്തെ കഠിന തടവിനും നാലുലക്ഷം രൂപ പിഴയൊടുക്കാനുമാണ്  ശിക്ഷ.

 

Signature-ad

അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി സമീറാണ് രണ്ട് കേസുകളിലായി 204 വർഷത്തെ കഠിന തടവിന് വിധിച്ചത്. പിഴ അടക്കാത്ത പക്ഷം 26 മാസം കൂടി അധിക കഠിനതടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നൽകണം എന്നും കോടതി നിർദേശിച്ചു.

 

കേസിൽ ഒന്നാം പ്രതിയാണ് വിനോദ്. രണ്ടാം പ്രതി അടുത്ത ബന്ധുവായ രാജമ്മയെ താക്കീതു നൽകി കോടതി വിട്ടയച്ചു.

Back to top button
error: