CrimeNEWS

ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു, സംഭവം കാസർകോട്ട്; ഇരുവരും നിരവധി ക്രിമിനൽകേസുകളിലെ പ്രതികൾ

  കാസർകോട്ട് ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. ബായിക്കട്ട ആസിഫ് വധക്കേസ് പ്രതി പ്രഭാകര നോണ്ട(42)യെയാണ് ഇന്ന് രാവിലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ വിറക് ഷെഡിന് മുകളിലായി സ്ഥാപിച്ച പലകയിലാണ് പ്രഭാകര കിടന്നുറങ്ങാറുള്ളത്. പുലർച്ചെയാണ് കൊലപാതകം നടനാണതെന്നാണ് സൂചന. അമ്മയും കൊല്ലപ്പെട്ട പ്രഭാകര നൊണ്ടയും ജയറാം നൊണ്ടയും മാത്രമാണ് വീട്ടിൽ താമസം.

രാവിലെ 7.30 ആയിട്ടും മകൻ പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് അമ്മ ബേബി വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് താഴെ രക്തക്കറ കണ്ടത്. മുകളിലെ പലകയില്‍ പ്രഭാകരയെ കുത്തേറ്റ് മരിച്ച നിലയിലും കണ്ടെത്തി. ബേബി ഉടന്‍ തന്നെ വിവരം അയല്‍വാസികളെ അറിയിച്ചു. അയല്‍വാസികളെത്തി നല്‍കിയ വിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അതിനിടെ പ്രഭാകര നോണ്ടയുടെ സഹോദരന്‍ ജയരാമ നോണ്ടയെ കാണാനില്ലെന്ന് വ്യക്തമായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് അസീസ് എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ജയരാമ. ഇയാളുടെ തിരോധാനം പ്രഭാകര നോണ്ടയുടെ വധത്തിന് പിന്നില്‍ ജയരാമയാണെന്ന സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. ആസിഫ് വധക്കേസിന് പുറമെ അടക്ക മോഷണക്കേസിലും വീട് കുത്തിത്തുറന്ന കേസിലും പ്രതിയാണ് പ്രഭാകര നോണ്ട. ഒരു ആള്‍ട്ടോ കാര്‍ വിറക് ഷെഡിന് സമീപമുള്ള തോട്ടത്തിനരികില്‍ നിര്‍ത്തിയിട്ട നിലയില്‍ കാണപ്പെട്ടു.

Signature-ad

കാസർകോട് ഡി വൈ എസ് പി, പി.കെ സുധാകരൻ, സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി, .വി.വി മനോജ്, മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.പി രാജേഷ്, എസ്.ഐ, എന്‍. അന്‍സാര്‍ എന്നിവര്‍ സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി വരികയാണ്. സഹോദരങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലയ്ക്ക് കാരണമായതെന്നാണ് പൊലീസ് നൽകുന്ന സൂചന.
മുങ്ങിയ സഹോദരനെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Back to top button
error: