CrimeNEWS

രസഗുള ചെറിയ പലഹാരമല്ല! വിവാഹ പാര്‍ട്ടിക്കിടെ രസഗുളയെച്ചൊല്ലി തർക്കം, വധുവിന്റെ ബന്ധുവിനെ വിരുന്നിനെത്തിയവർ ഇരുമ്പുവടി കൊണ്ട് അടിച്ചുകൊന്നു

ലക്‌നൗ: രസഗുളയെച്ചൊല്ലിയുള്ള തർക്കം ഉത്തര്‍പ്രദേശില്‍ കൊലപാതകത്തിൽ കലാശിച്ചു. വിവാഹ പാര്‍ട്ടിക്കിടെ വധുവിന്റെ ബന്ധുവിനെ അതിഥികൾ അടിച്ചുകൊന്നു. രസഗുള കഴിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലീസ് പറഞ്ഞു. മെയിന്‍പുരി ജില്ലയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. 50 വയസുള്ള രണ്‍വീണ്‍ സിങ്ങാണ് മരിച്ചത്. രസഗുളയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നാലു അതിഥികളില്‍ നിന്ന് ക്രൂരമായി മര്‍ദ്ദനമേറ്റ രണ്‍വീര്‍ സിങ്ങിന്റെ ബന്ധു രാം കിഷോറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിവാഹ പാര്‍ട്ടിക്കിടെയാണ് അടിപിടി നടന്നത്. ബക്കറ്റില്‍ നിന്ന് രസഗുള എടുക്കുന്നതിനെ രണ്‍വീര്‍ സിങ് എതിര്‍ത്തതാണ് വാക്കേറ്റത്തിലേക്കും പിന്നീട് മര്‍ദ്ദനത്തിലേക്കും നയിച്ചത്. പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വന്ന നാലു അതിഥികളുമായാണ് വാക്കേറ്റം ഉണ്ടായത്. വാക്കേറ്റത്തിനിടെ കുപിതരായ നാലു അതിഥികള്‍ ഇരുമ്പുവടി ഉപയോഗിച്ച് രണ്‍വീര്‍ സിങ്ങിനെ മര്‍ദ്ദിക്കുകയായിരുന്നു. അടിപിടിയില്‍ രാം കിഷോറിനും മര്‍ദ്ദനമേല്‍ക്കുകയായിരുന്നു.

Signature-ad

സംഭവത്തില്‍ കേസെടുത്തതായും ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറഞ്ഞു. രസഗുളയുമായി ബന്ധപ്പെട്ട് അതിഥികളില്‍ ഒരാളുമായാണ് തുടക്കത്തില്‍ വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് മറ്റു മൂന്ന് പേര്‍ കൂടി എത്തി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Back to top button
error: