CrimeNEWS

കുടിച്ച കള്ളിന്റെ പണം ചോദിച്ചതിന് മര്‍ദനം, ഷാപ്പടിച്ച് തകര്‍ത്ത് മിച്ചമിരുന്ന കള്ളും കൊണ്ടുപോയി; നാല് പേര്‍ അറസ്റ്റില്‍

പാലക്കാട്: കള്ളുകുടിച്ചതിന്റെ തുക ചോദിച്ചതിന് ഷാപ്പ് ജോലിക്കാരനെ മര്‍ദിച്ച സംഭവത്തില്‍ നാലുയുവാക്കളെ നെന്മാറ പോലീസ് അറസ്റ്റുചെയ്തു. അയിലൂര്‍ കയറാടി കള്ളുഷാപ്പിലെ ജീവനക്കാരനായ പറയമ്പള്ളം സ്വദേശി ആര്‍. പ്രശാന്തിനാണ് (42) മര്‍ദനമേറ്റത്.

സംഭവത്തില്‍ കയറാടികോളനി സ്വദേശികളായ കെ. സന്ദീപ് (21), എസ്. സുനില്‍ (24), കൈതച്ചിറ സ്വദേശി എസ്. സുകില്‍ (20), ചക്രായി സ്വദേശിയായ സി. സനീഷ് (25) എന്നിവരെയാണ് നെന്മാറ എസ്.ഐ. എം.സി. ഗോപകുമാരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. നാലുപേരുംചേര്‍ന്ന് ഷാപ്പിലെ കള്ളുവാങ്ങി കുടിച്ചതിനുശേഷം തുക ആവശ്യപ്പെട്ടപ്പോള്‍ തരാന്‍ കഴിയില്ലെന്നുപറഞ്ഞ് ജീവനക്കാരനെ മര്‍ദിക്കയായിരുന്നെന്ന് പോലീസ് പറഞ്ഞു.

Signature-ad

തുടര്‍ന്ന് ഷാപ്പിലുണ്ടായിരുന്ന രണ്ടുലിറ്റര്‍ കള്ളും കുപ്പിഗ്ലാസുകളും എറിഞ്ഞുടച്ച് നശിപ്പിക്കയും ഷാപ്പിലുണ്ടായിരുന്ന മൂന്ന് ലിറ്ററിധികം കള്ള് എടുത്തുകൊണ്ടുപോവുകയും ചെയ്തു. അറസ്റ്റുചെയ്ത പ്രതികളെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 

Back to top button
error: