
ടാന്‍സാനിയയിലെ വിക്ടോറിയ തടാകത്തില്‍ യാത്രാവിമാനം തകര്‍ന്നുവീണു. ഞായറാഴ്ച നടന്ന അപകടത്തില്‍ ഇതുവരെ 23 പേരെ രക്ഷപെടുത്തിയതായാണ് വിവരം.രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
മ്വാന്‍സയില്‍ നിന്ന് ബുക്കോബയിലേക്ക് പോവുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 49 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്നാണ് ലഭ്യമായ വിവരം.
പ്രിസിഷന്‍ എയറിന്റെ പിഡബ്ല്യൂ 494 വിമാനമാണ് തകര്‍ന്നത്. ടാന്‍സാനിയയിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ വിമാനക്കമ്ബനിയാണ് പ്രിസിഷന്‍ എയര്‍.






