Breaking NewsIndiaLead News

ഇനി മാര്‍ച്ച് – ഏപ്രിലില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ കൊല്‍ക്കത്തയില്‍ ‘ദീദി’ യെ പുറത്താക്കണം ; ബിഹാറിനെ പോലെ 160 പ്ലസ് ലക്ഷ്യം ; ബിജെപിയുടെ ‘മിഷന്‍ ബംഗാള്‍’ പ്ലാന്‍ വിശദാംശങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: അടുത്തവര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ പശ്ചിമബംഗാള്‍ വോട്ട് ചെയ്യാനിരിക്കെ ബിജെപിയുടെ പ്ലാന്‍ ബംഗാള്‍ പ്രൊജക്ട് പുറത്തുവന്നു. ബിഹാറിലെ വന്‍ വിജയം ആഘോഷിക്കുന്നതില്‍ നിന്ന് ശ്രദ്ധ മാറ്റി, കൊല്‍ക്കത്തയില്‍ ‘ദീദി’യെ പുറത്താക്കാന്‍ 160 പ്ലസ് സീറ്റാണ് ബിജെപി ലക്ഷ്യമിടുന്നതെന്നാണ് വിവരം. ബിജെപിയുടെ കരുത്തുറ്റ തിരഞ്ഞെടുപ്പ് യന്ത്രം, മമത ബാനര്‍ജിക്കും അവരുടെ തൃണമൂല്‍ കോണ്‍ഗ്രസിനുമെതിരെ ലക്ഷ്യമിട്ട് കിഴക്കോട്ടുള്ള യാത്ര പുനരാരംഭിച്ചു.

ബിജെപിയുടെ പ്രധാന ശ്രദ്ധ മമത ബാനര്‍ജിയിലോ, അല്ലെങ്കില്‍ പൂര്‍ണ്ണമായും അവരില്‍ മാത്രമായിരിക്കില്ല. പകരം, അഭിഷേക് ബാനര്‍ജിയോട് കൂറില്ലാത്ത തൃണമൂല്‍ പ്രവര്‍ത്തകരെയായിരിക്കും അവര്‍ ലക്ഷ്യമിടുന്നത്. അഭിഷേക് ബാനര്‍ജി മമതയുടെ അനന്തരവനും കൊല്‍ക്കത്തയിലെ ഡയമണ്ട് ഹാര്‍ബറില്‍ നിന്നുള്ള മൂന്ന് തവണ ലോക്സഭാ എംപിയുമാണ്. പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള പിന്തുണ ഇല്ലാതാക്കുക എന്നതാണ് ആശയം. മറിച്ച്, കോണ്‍ഗ്രസിനും നെഹ്റു-ഗാന്ധി കുടുംബത്തിനുമെതിരെ ഉപയോഗിക്കുന്ന ഇഷ്ടപ്പെട്ട ആയുധമായ കുടുംബവാഴ്ച എന്ന വിഷയത്തില്‍ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കും.

Signature-ad

ഭാവി മുഖ്യമന്ത്രിയായി അനന്തരവനെ വോട്ടര്‍മാരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ബാനര്‍ജിയുടെ ശ്രമത്തെ തുറന്നുകാട്ടുകയാകും ബിജെപി ആദ്യം ചെയ്യുക. ‘കുടുംബവാഴ്ച’ എന്നാ ആക്ഷേപമാണ് ഇതിനായി കൊണ്ടുവരിക. അഭിഷേക് ബാനര്‍ജിക്ക് അമ്മായിക്കുള്ളത്ര കൂറ് താഴെത്തട്ടില്‍ ഇല്ലെന്നും, അത് അനുകൂലമായി മാറാന്‍ സാധ്യതയുണ്ടെന്നും, അതുവഴി പാര്‍ട്ടിയുടെ ഓണ്‍-ഗ്രൗണ്ട് വിഭവങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷ. 2021-ലെ സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി, പ്രധാന നേതാക്കളെ ബിജെപി പക്ഷം മാറ്റിയിരുന്നു. സുവേന്ദു അധികാരി ആയിരുന്നു അതില്‍ ഏറ്റവും വലിയ മീന്‍.

മമത ബാനര്‍ജിയുടെ മുന്‍ വലംകൈയായിരുന്ന അധികാരി നന്ദിഗ്രാം മണ്ഡലത്തില്‍ മുഖ്യമന്ത്രിയെ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ, കൂറുമാറ്റക്കാരെ ഉള്‍പ്പെടുത്തുന്നതിന് പകരം പാര്‍ട്ടിയുടെ വോട്ട് വിഹിതം കൂട്ടാനാണ് ആലോചന. ബിഹാറില്‍ ബിജെപിയും സഖ്യകക്ഷികളും, മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും, ജാതി സമവാക്യത്തില്‍ കൃത്യത പാലിച്ചു. വിവിധ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളില്‍ നിന്നും പിന്നാക്ക ജാതികളില്‍ നിന്നുമുള്ള സ്ഥാനാര്‍ത്ഥികളുടെ സംയോജനം കൊണ്ട് സംസ്ഥാനത്തെ 243 സീറ്റുകളില്‍ 200-ല്‍ അധികം സീറ്റുകള്‍ നേടിയതെന്നാണ് വിലയിരുത്തല്‍.

Back to top button
error: