Breaking NewsKeralaLead News

വിഎം വിനുവിന് സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ലെങ്കിലും പോരാട്ടം അവസാനിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ; പ്ലാന്‍ ബി ആലോചിച്ച് കോഴിക്കോട് ഡിസിസി ; ബിഎല്‍ഒയ്്ക്കും കോര്‍പ്പറേഷനും പഴി

കോഴിക്കോട്: കോര്‍പ്പറേഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരുന്ന വി എം വിനുവിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായതിന് പിന്നാലെ പോരാട്ടം അവസാ നിക്കുന്നില്ലെന്നും പ്ലാന്‍ ബി യുണ്ടെന്നും കോഴിക്കോട് ഡിസിസി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് വിഎം വിനു നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളി യിരുന്നു.

ഹൈക്കോടതിയുടെ തീരുമാനത്തെ മാനിക്കുന്നെന്നും എന്നാല്‍ ഇതുകൊണ്ടൊന്നും രാഷ്ട്രീ യ പോരാട്ടം അവസാനിപ്പിക്കില്ലെന്നും പ്രാദേശിക പ്രവര്‍ത്തകര്‍ക്ക് പിഴവ് പറ്റിയോയെന്ന് പരിശോധിക്കുമെന്നും കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികള്‍ പറഞ്ഞു. വി എം വിനുവിന്റെ വോട്ട് ഉള്‍പ്പെടുത്തേണ്ട ഉത്തരവാദിത്തം ബിഎല്‍ഒയ്ക്കും കോര്‍പ്പറേഷനുമാണ്.

Signature-ad

ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. നഗരസഭയ്ക്ക് എതിരായ പോരാട്ടത്തില്‍ പിന്നോട്ടില്ലെന്നും പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് വിനുവിനെ അപമാനിച്ചുവെന്നും അതില്‍ വേദനയുണ്ടെന്നും സിപിഐഎം പ്രതികരിച്ചു. വിനു വോട്ട് ചെയ്തത് വേറെ വോട്ടര്‍ പട്ടികയിലാണ്. ഡിസിസി പ്രസിഡന്റ് അത് അംഗീകരിച്ചതില്‍ സന്തോഷമുണ്ട്. കാര്യങ്ങള്‍ വസ്തുതാപരമാണ്. കോണ്‍ഗ്രസ് നേരിട്ടത് കനത്ത തിരിച്ചടിയാണ്. കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം ഇല്ലാതാവുകയാണ്.

കമ്മറ്റികള്‍ക്ക് ഒരു പ്രസക്തിയും ഇല്ലാതായെന്നും സിപിഐഎം ജില്ലാസെക്രട്ടറി മെഹബൂബ് കൂട്ടിച്ചേര്‍ത്തു. സെലിബ്രിറ്റി ആയതിനാല്‍ മാത്രം അനുകൂല ഉത്തരവ് നല്‍കാനാവില്ലെന്നും സെലിബ്രിറ്റികള്‍ക്കും സാധാരണക്കാര്‍ക്കും ഒരേ നിയമമാണെന്നും കോടതി ചൂണ്ടിക്കാ ണിച്ചു. താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലെ എന്നും ഹൈക്കോടതി വിഎം വിനുവിനോട് ചോദിച്ചു.

‘സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണനയില്ല. എതിര്‍പ്പുണ്ടെങ്കില്‍ കമ്മീഷനെ അറിയിക്കൂ. വി എം വിനു മാധ്യമങ്ങളിലൂടെ വിവരങ്ങളൊന്നും അറിയാറില്ലേ. നിങ്ങളുടെ കഴിവുകേട് മുന്‍ നിര്‍ത്തി മറ്റ് പാര്‍ട്ടികളെ കുറ്റപ്പെടുത്തരുത്. കരട് പട്ടികയില്‍ ഉള്‍പ്പെട്ടതിനാലാണ് മുട്ടടയില്‍ അനുകൂല നിലപാട് എടുത്തത്.’ ഹൈക്കോടതി വ്യക്തമാക്കി. തന്നെ വോട്ടര്‍പട്ടി കയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് വി എം വിനു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Back to top button
error: