Breaking NewsKeralaLead NewsNEWS

‘രാഹുല്‍ യുഡിഎഫിന്റെ ഭാഗമല്ല, പ്രതിക്കൂട്ടിലുളളത് സിപിഎം; മുഖ്യമന്ത്രിയെ കൊണ്ട് സഭയില്‍ മറുപടി പറയിപ്പിക്കും’

തിരുവനന്തപുരം: ജനങ്ങളുടെ മനഃസാക്ഷിയുടെ കോടതിയില്‍ യുഡിഎഫ് നടത്താന്‍ പോകുന്ന വിചാരണയാണ് നാളെ തുടങ്ങാന്‍ പോകുന്ന നിയമസഭാ സമ്മേളനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍വസജ്ജമായാണ് യുഡിഎഫ് നിയമസഭാ സമ്മേളനം നേരിടാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ട് പലകാര്യങ്ങളിലും മറുപടി പറയിപ്പിക്കുമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

‘സര്‍വസജ്ജമായാണ് യുഡിഎഫ് നിയമസഭാ സമ്മേളനത്തെ നേരിടാന്‍ പോകുന്നത്. കേരളത്തിന്റെ മനഃസാക്ഷിയെത്തന്നെ ഞെട്ടിച്ച ഒട്ടനവധി സംഭവങ്ങള്‍ ഇപ്പോഴുണ്ടായിട്ടുണ്ട്. കുന്നംകുളത്തെ കസ്?റ്റഡി മര്‍ദ്ദനം പുറത്തുവന്നപ്പോള്‍ തന്നെ കേരളം ഞെട്ടി. അതിനുപിന്നാലെ നിരവധി കസ്?റ്റഡി മര്‍ദ്ദനങ്ങളുടെ കഥ പുറത്തുവന്നു. പിണറായി വിജയന്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുമ്പോള്‍ കേരള പൊലീസ് ജനങ്ങളെ നാണം കെടുത്തുന്ന നടപടികളാണ് സ്വീകരിക്കുന്നത്. ഒട്ടകപക്ഷി മണ്ണില്‍ തല പൂഴ്ത്തി വച്ചിരിക്കുകയാണ്. അതുപോലെയാണ് മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇതുവരെയായിട്ടും പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിയെ കൊണ്ട് ഞങ്ങള്‍ നിയമസഭയില്‍ മറുപടി പറയിക്കും.

Signature-ad

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്കുമുന്നില്‍ ഒരു ആരോപണം വന്നു. ആ സമയത്ത് അയാള്‍ക്കെതിരെ ഔദ്യോഗികമായി ഒരു പരാതിയും വന്നിരുന്നില്ല. ഞങ്ങള്‍ കൂടിയാലോചിച്ചാണ് രാഹുലിനെ യൂത്ത്കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വയ്പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. രാഹുല്‍ ഞങ്ങളുടെ പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഭാഗമല്ല. എന്നാല്‍ സിപിഎം എന്താണ് ചെയ്തത്. പീഡനക്കേസിലെ പ്രതികള്‍ ഇപ്പോഴും എംഎല്‍എമാരായും മന്ത്രിമാരായും തുടരുകയാണല്ലോ? ഞങ്ങളാണ് സ്ത്രീകളെ സംരക്ഷിക്കാനായി അഭിമാനത്തോടെ നിലപാടെടുത്തത്. പ്രതിക്കൂട്ടില്‍ സിപിഎമ്മാണ്.

രാഹുലുമായി ബന്ധപ്പെട്ട വിഷയത്തില്‍ എനിക്ക് വിഷമമുണ്ട്. ഞാന്‍ ആരുടെയും പിന്തുണ ആഗ്രഹിച്ചല്ല യുവനേതാക്കളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ ഞങ്ങളുടെ ഭാഗമല്ല. രാഹുലിനെതിരായ നടപടി നേതൃത്വത്തിന്റെ ബോധ്യത്തില്‍ നിന്നാണുണ്ടായത്. നടിക്കെതിരെ സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസ് പങ്കാളികളല്ല. ജനങ്ങളുടെ മനഃസാക്ഷിയുടെ കോടതിയില്‍ ഞങ്ങള്‍ നടത്താന്‍ പോകുന്ന വിചാരണയാണ് നിയമസഭ. ഞങ്ങള്‍ ജനങ്ങളുടെ അഭിഭാഷകരാണ്’- വിഡി സതീശന്‍ പറഞ്ഞു.

 

Back to top button
error: