CrimeNEWS

ഹമ്പടി ഭയങ്കരീ!!! പോലീസ് അക്കാദമയില്‍ വിലസിയത് രണ്ടു വര്‍ഷം; യൂണിഫോം ധരിച്ച് ചിത്രങ്ങളെടുക്കുന്നത് സ്ഥിരം ഹോബി; ഇടയ്ക്ക് ട്രെയിനികള്‍ക്ക് തോന്നിയ സംശയത്തില്‍ വന്‍ ട്വിസ്റ്റ്…

ജയ്പുര്‍: പോലീസ് അക്കാദമിയില്‍ സബ് ഇന്‍സ്പെക്ടറായി ആള്‍മാറാട്ടം നടത്തി വന്ന യുവതിയെ കുടുക്കി പോലീസ്. ഇവര്‍ ഏകദേശം രണ്ടു വര്‍ഷത്തോളം രാജസ്ഥാന്‍ പൊലീസ് അക്കാദമിയില്‍ ഉണ്ടായിരുന്നുവെന്നും വിവരങ്ങള്‍ ഉണ്ട്. അതുപോലെ സോഷ്യല്‍ മീഡിയയില്‍ അടക്കം യുവതി വളരെ സജീവമായിരുന്നു. പോലീസാകാന്‍ വേണ്ടി വലിയ ആഗ്രഹത്തോടെയാണ് രാജസ്ഥാന്‍ സ്വദേശിയായ മോണാ ബുഗാലിയ പരീക്ഷ എഴുതിയത്. പക്ഷെ പരാജയപ്പെട്ടപ്പോള്‍ വീണ്ടും ശ്രമിക്കുന്നതിന് പകരം വ്യാജ രേഖകള്‍ ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തി വരുകയായിരുന്നു.

അതുപോലെ ഔദ്യോഗിക യൂണിഫോം ധരിക്കുകയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരോടൊപ്പം ചിത്രങ്ങളെടുക്കുകയും ചെയ്ത മോണാ ബുഗാലിയ എന്ന മൂളി എന്ന പേരിലറിയപ്പെടുന്ന യുവതിയാണ് വലയില്‍ കുടുങ്ങിയത്. രാജസ്ഥാന്‍ പോലീസ് അക്കാദമിയുടെ ക്ലാസ് റൂമുകളിലും ഇന്‍ഡോര്‍ പരിശീലന കേന്ദ്രങ്ങളിലും പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയില്ലാത്തതാണ്. രാജസ്ഥാനിലെ സിക്കര്‍ ജില്ലയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

Signature-ad

2023ല്‍ ജയ്പൂരില്‍ ഇവര്‍ക്കെതിരെ ആദ്യമായി പരാതി നല്‍കിയതുമുതല്‍ ഒളിവില്‍ പോവുകയായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷ പാസാകാതെയാണ് സംസ്ഥാനത്തെ പ്രധാന പൊലീസ് പരിശീലന സ്ഥാപനത്തില്‍ ഇവര്‍ പ്രവേശിച്ചത്. അറസ്റ്റിനെത്തുടര്‍ന്ന് മൂളി താമസിച്ചിരുന്ന വാടകമുറിയില്‍ പൊലീസ് തിരച്ചില്‍ നടത്തുകയും ഏഴ് ലക്ഷം രൂപ പണമായി കണ്ടെത്തുകയും ചെയ്തു.

മൂന്ന് വ്യത്യസ്ത പോലീസ് യൂണിഫോമുകളും രാജസ്ഥാന്‍ പൊലീസ് അക്കാദമിയിലെ പരീക്ഷാ പേപ്പറുകളും കണ്ടെടുത്തിട്ടുണ്ട്. വ്യാജ തിരിച്ചറിയലിനും പശ്ചാത്തലത്തിനും വേണ്ടി ഉപയോഗിച്ച വ്യാജ രേഖകളും കണ്ടെത്തിയിട്ടുണ്ട്. നാഗൗര്‍ ജില്ലയിലെ നിംബ കെ ബാസ് എന്ന ഗ്രാമത്തില്‍ നിന്നുള്ളയാളാണ് ഇവര്‍. ഇവരുടെ പിതാവ് ഒരു ട്രക്ക് ഡ്രൈവറാണ്. 2021ലെ രാജസ്ഥാന്‍ സബ് ഇന്‍സ്‌പെക്ടര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയില്‍ യോഗ്യത നേടാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് മൂളി ദേവി എന്ന പേരില്‍ പ്രതി വ്യാജ രേഖകള്‍ ഉണ്ടാക്കുകയും താന്‍ സബ് ഇന്‍സ്‌പെക്ടറായി തിരഞ്ഞെടുക്കപ്പെട്ടുവെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന്, സബ് ഇന്‍സ്‌പെക്ടര്‍ റിക്രൂട്ട്‌മെന്റിന് വേണ്ടി മാത്രമുള്ള ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ന്ന ഇവര്‍, സ്‌പോര്‍ട്‌സ് ക്വാട്ടയിലൂടെ പ്രവേശനം നേടിയ മുന്‍ ബാച്ചിലെ ഒരു ഉദ്യോഗാര്‍ത്ഥിയായി രാജസ്ഥാന്‍ പൊലീസ് അക്കാദമിയില്‍ പ്രവേശിച്ചു. ഏകദേശം രണ്ട് വര്‍ഷത്തോളം മൂളി പൂര്‍ണ്ണ യൂണിഫോമില്‍ ആര്‍പിഎയുടെ പരേഡ് ഗ്രൗണ്ടില്‍ പതിവായി എത്തി. ഔട്ട്ഡോര്‍ ഡ്രില്ലുകളില്‍ പങ്കെടുത്തു, ഉന്നത ഉദ്യോഗസ്ഥരുമായി ഫോട്ടോകള്‍ക്ക് പോസ് ചെയ്തു, വളരെ പ്രചോദനാത്മകമായ ഉള്ളടക്കങ്ങളും റീലുകളും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഇതെല്ലാം ഒരു പൊലീസ് ഉദ്യോഗസ്ഥയാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടായിരുന്നു.

പൂര്‍ണ്ണ പോലീസ് യൂണിഫോമില്‍ പൊതുവേദിയില്‍ കരിയര്‍ അവബോധ പ്രസംഗങ്ങളും ഇവര്‍ നടത്തി. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം നിന്ന് യുവ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രചോദനം നല്‍കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ചില ട്രെയിനി സബ് ഇന്‍സ്‌പെക്ടര്‍മാര്‍ ഇവരുടെ യഥാര്‍ത്ഥ വ്യക്തിത്വത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ഒരു ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ താന്‍ വ്യാജ വ്യക്തിത്വം സ്വീകരിച്ചിരുന്നുവെന്ന് മൂളി സമ്മതിച്ചു.

അതേസമയം, പിടിയിലായതിനെ തുടര്‍ന്ന് മോണാ താമസിച്ച വാടകമുറി പോലീസ് പരിശോധിച്ചു. അവിടെനിന്ന് ഏഴ് ലക്ഷം രൂപയും മൂന്ന് പ്രത്യേക പോലീസ് യൂണിഫോമുകളും രാജസ്ഥാന്‍ പോലീസ് അക്കാദമിയിലെ പരീക്ഷാ പേപ്പറുകളും കണ്ടെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: