Breaking NewsKeralaLead NewsLIFEMovieNEWS

‘സാന്ദ്ര തോമസിന് കുശുമ്പും നിരാശയും, നിവിന്റെ പേര് ഞാന്‍ പറഞ്ഞിട്ടില്ല, നടന്റെ പേരു പറഞ്ഞാല്‍ ഫാന്‍സ് ആക്രമിക്കും’; വിവാദങ്ങള്‍ക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍; ‘മറ്റുള്ളവര്‍ നടന്റെ പേരു പറയുന്നതില്‍ ഒന്നും ചെയ്യാനില്ല’

കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്ന ആരോപണത്തില്‍ ആദ്യ വിശദീകരണവുമായി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. താന്‍ വിമര്‍ശനം ഉന്നയിച്ച നടന്‍ നിവിന്‍ പോളിയാണെന്ന് പറഞ്ഞിട്ടില്ല. മറ്റുളളവര്‍ നിവിന്റെ പേര് പറയുന്നതില്‍ തനിക്കൊന്നും പറയാനില്ലെന്ന് നിവിന്‍ പോളിയുടെ പേര് മുന്‍നിര്‍ത്തിയുളള ചര്‍ച്ചകള്‍ക്ക് ലിസ്റ്റിന്‍ മറുപടി നല്‍കി. നടന്റെ പേര് പറഞ്ഞാല്‍ ഫാന്‍സ് ആക്രമിക്കും. നിര്‍മാതാവിന് ഫാന്‍സില്ല, പാന്‍സേയുള്ളൂവെന്നും ലിസ്റ്റിന്‍ പറഞ്ഞു.

ആരെക്കുറിച്ചാണ് പറഞ്ഞതെന്ന് ആ നടനും ടീമിലുള്ളവര്‍ക്കും അറിയാം. പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ സംഘടനയെ സമീപിക്കാനാണ് ലിസ്റ്റിന്റെ തീരുമാനം. അതേസമയം വട്ടിപ്പലിശയ്ക്ക് പണമെടുത്ത് മറിക്കുന്ന ആളാണെന്ന നിര്‍മാതാവ് സാന്ദ്ര തോമസിന്റെ ആരോപണം ലിസ്റ്റിന്‍ തള്ളിക്കളഞ്ഞു. സാന്ദ്രയ്ക്ക് കുശുമ്പും നിരാശയുമാണ്. മിണ്ടാതിരിക്കുന്നത് സ്ത്രീയെന്ന പരിഗണനയിലാണെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

ലിസ്റ്റിനെതിരെ സാന്ദ്ര തോമസ്

Signature-ad

മലയാള സിനിമയിലെ പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്ന് ആരോപിച്ച നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനെ വീണ്ടും കടന്നാക്രമിച്ച് നിര്‍മാതാവ് സാന്ദ്ര തോമസ്. ലിസ്റ്റിന്‍ നടത്തിയ ഭീഷണിപ്രസംഗം ഗൂഢാലോചനയുടെ ഭാഗമാണെന്നും മലയാള സിനിമയുടെ സമസ്ത മേഖലകളും കൈപ്പിടിയില്‍ ഒതുക്കണമെന്ന താല്‍പര്യമാണ് പിന്നിലെന്നും സാന്ദ്ര ആരോപിച്ചു. ഇതിനിടെ ലിസ്റ്റിന്‍ ഉദ്ദേശിച്ചത് നടന്‍ നിവിന്‍ പോളിയെയാണെന്ന് നവമാധ്യമങ്ങളില്‍ ചര്‍ച്ച നടക്കുമ്പോള്‍ പരാതി നല്‍കിയാല്‍ പരിശോധിക്കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജി. സുരേഷ്‌കുമാര്‍ പ്രതികരിച്ചു.

ദിവസം രണ്ട് കഴിഞ്ഞിട്ടും ആ നടന്‍ ആരാണെന്ന് മാത്രം ലിസ്റ്റിന്‍ പറഞ്ഞിട്ടില്ല. നിവിന്‍ പോളിയാണ് ആ നടന്‍ എന്ന ചര്‍ച്ചയില്‍ പ്രതികരിക്കാന്‍ നിവിനും തയാറായിട്ടില്ല. ഇവിടെയാണ് ലിസ്റ്റിന്റെ ലക്ഷ്യങ്ങളെ നിര്‍മാതാവ് സാന്ദ്ര തോമസ് ചോദ്യം ചെയ്യുന്നത്. തമിഴ്‌നാട്ടിലെ വട്ടിപ്പലിശക്കാരില്‍ നിന്ന് വന്‍തുക വാങ്ങി അവരുടെ ഏജന്റായി ലിസ്റ്റിന്‍ കൂടിയ പലിശയ്ക്ക് മലയാള സിനിമയില്‍ പണം മുടക്കുന്നുവെന്നാണ് സാന്ദ്രയുടെ ആരോപണം.

ലിസ്റ്റിന്‍ നടത്തിയ ഭീഷണി പ്രസംഗം ഗൂഢാലോചനയുടെ ഭാഗമാണ്. വട്ടിപലിശക്കാരന്റെ താല്‍പര്യം കാരണം ഒരു നിര്‍മാതാവിനു നേരിട്ടു പോയി സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് വില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും സാന്ദ്ര ഫെയ്‌സ്ബുക്കില്‍ പറഞ്ഞു. ഇതിനിടെ വട്ടിപ്പലിശ ഏര്‍പ്പാട് ശരിയാണെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജി.സുരേഷ്‌കുമാറും സാന്ദ്രയുടെ ആരോപണം ഗൗരവമുള്ളതെന്ന് സംവിധായകന്‍ വിനയനും പ്രതികരിച്ചു.

 

Back to top button
error: