Breaking NewsIndiaLead NewsNEWSWorld

‘ചില സംഗതികള്‍ വീണ്ടും വീണ്ടും സംഭവിച്ചേക്കാം, കശ്മീര്‍ ജനതയുടെ ആഗ്രഹങ്ങള്‍ക്ക് ഇന്ത്യ തടസം നില്‍ക്കുന്നു’; തീവ്രവാദികള്‍ക്കുള്ള പിന്തുണ ആവര്‍ത്തിച്ച് പാക് ബ്രിട്ടീഷ് ഹൈമ്മീഷണര്‍; ‘കശ്മീര്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കൂടുതല്‍ പ്രത്യാഘാതം’

ഇസ്ലാമാബാദ്: പഹല്‍ഗാം ആക്രമണത്തിന്റെ പേരില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വഷളാകുന്നതിനിടെ ഇന്ത്യക്കെതിരേ കൂടുതല്‍ പ്രകോപന പരാമര്‍ശങ്ങളുമായി പാകിസ്താന്‍. കശ്മീര്‍ പ്രശ്‌നം പരിഹരിക്കാതിരിക്കുന്നിടത്തോളം കാലം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നാണു യുകെയിലെ പാകിസ്താന്‍ ഹൈ കമ്മീഷണര്‍. ഭാവിയിലും ഭീകരവാദികള്‍ക്കുള്ള സഹായം തുടരുമെന്നു വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ പരാമര്‍ശമെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിബിസി ഉറുദുവുമായി നടത്തിയ അഭിമുഖത്തിലാണ് മുഹമ്മദ് ഫൈസല്‍ വിവാദമായ പരാമര്‍ശം നടത്തിയത്. കശ്മീര്‍ ജനതയ്ക്ക് യഥാര്‍ഥത്തില്‍ ആവശ്യമുള്ള പിന്തുണ നല്‍കാനുള്ള ശ്രമം ഇന്ത്യ തുടര്‍ച്ചയായി നിരസിക്കുകയാണെന്നും ഇന്ത്യ പാക് പ്രശ്‌നങ്ങളെക്കുറിച്ചു സംസാരിക്കുന്നതിനിടെ ഫൈസല്‍ പറഞ്ഞു.

Signature-ad

‘പാകിസ്താന്‍ എക്കാലത്തും കശ്മീര്‍ ജനതയ്ക്കും അവരുടെ ആഗ്രഹങ്ങള്‍ക്കും ഒപ്പമാണു നില്‍ക്കുന്നത്. ഈ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പഹല്‍ഗാം പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കും. പഹല്‍ഗാം ആക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണത്തിന് പാകിസ്താന്‍ സമ്മതം അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഉത്തരവാദിത്വം ലഷ്‌കറെ തൊയ്ബ ഏറ്റെടുത്തിട്ടുണ്ടെന്നും’ ഫൈസല്‍ പറഞ്ഞു.

ഇന്ത്യക്കെതിരേ സോഷ്യല്‍ മീഡിയയിലടക്കം നിരന്തരമായ പ്രകോപന പരമായ പോസ്റ്റുകള്‍ ഇടുന്ന വ്യക്തികൂടിയാണ് ഫൈസല്‍. കശ്മീര്‍ ജനതയെ ഇന്ത്യ അടിച്ചമര്‍ത്തുകയാണെന്നും ‘ഇന്ത്യന്‍ ഇല്ലീഗലി ഒക്കുപ്പൈഡ് ജമ്മു കാശ്മീര്‍’ എന്നാണ് കശ്മീരിനെ ഫൈസല്‍ വിശേഷിപ്പിക്കുന്നതുതന്നെ. ഇന്ത്യ അര്‍ത്തി കടന്നുള്ള അക്രമണങ്ങള്‍ക്ക് ഇതുവരെ മുതിര്‍ന്നിട്ടില്ലെങ്കിലും എല്ലാക്കാലത്തും രാജ്യാന്തര മാധ്യമങ്ങള്‍ക്കു മുന്നില്‍ ഫൈസലിന്റെ നിലപാട് ഇതുതന്നെയായിരുന്നു.

ഇന്ത്യക്കെതിരേ ഭീഷണി മുഴക്കുന്ന ആദ്യ കമ്മീഷണര്‍ അല്ല ഫൈസല്‍. റഷ്യയിലുള്ള പാക് അംബാസഡര്‍ മുഹമ്മദ് ഖാലിദ് ജമാലി പരസ്യമായി ഇന്ത്യയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യക്കെതിരേ സര്‍വ ശക്തിയുമെടുത്ത് ആക്രമിക്കുമെന്നും ആണവശക്തിയാണെന്ന കാര്യം മറക്കരുതെന്നും’ ജമാലി ഭീഷണി മുഴക്കിയിരുന്നു. ഇന്ത്യയില്‍നിന്നുള്ള ചോര്‍ന്ന വിവരമനുസരിച്ച് പാകിസ്താനിലെ ചില കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചേക്കുമെന്നു വിവരം ലഭിച്ചെന്നും ജമാലി പറഞ്ഞിരുന്നു. എന്നാല്‍, ഇതുവരെ ഇന്ത്യ അത്തരമൊരു നടപടിക്കു മുതിര്‍ന്നിട്ടില്ല.

പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നില്‍ പാക് സൈനിക മേധാവി അസീം മുനീറെന്ന വെളിപ്പെടുത്തലുമായി പാക്കിസ്ഥാന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ ആദില്‍ രാജ രംഗത്തു വന്നിരുന്നു. അസീം തന്റെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണിതു ചെയ്തതെന്നും ഇതിനെ ഐഎസ്‌ഐ എതിര്‍ത്തതായും ആദില്‍ പറഞ്ഞു. ‘ഇന്ത്യാ ടുഡേ’യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആദിലിന്റെ പ്രതികരണം. പാക്ക് ഇന്റലിജന്‍സ് കൂട്ടായ്മയിലെ വിശ്വസ്തരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തലെന്നാണ് അഭിമുഖത്തില്‍ ആദില്‍ പറയുന്നത്.

അസീം മുനീറിന്റെ നേരിട്ടുള്ള നിര്‍ദേശ പ്രകാരമാണ് ആക്രമണം നടത്തിയതെന്നും വരും പതിറ്റാണ്ടിലേക്ക് തന്റെ അധികാരം ഉറപ്പിക്കാനും വിന്യസിപ്പിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ആദില്‍ അവകാശപ്പെടുന്നു. ഐഎസ്ഐയെ എതിര്‍ത്തും ചൈനയുടെ അനുവാദത്തോടെയുമായിരുന്നു ഈ നീക്കം. ഐഎസ്ഐയ്ക്കും പാക് സൈന്യത്തിനും ഇടയിലുള്ള വിള്ളല്‍ വെളിവാക്കുന്നതാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: