Breaking NewsKeralaLead NewsNEWS

ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ തടസ ഹര്‍ജി അംഗീകരിച്ചില്ല; കെ.എം. എബ്രഹാമിനെതിരേ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാതെ എഫ്‌ഐആര്‍ ഇടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി; സിബിഐ നടപടിക്കു സ്‌റ്റേ

ന്യൂഡല്‍ഹി: വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. എബ്രഹാമിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു.

മുന്‍കൂര്‍ പ്രോസിക്യൂഷന്‍ അനുമതിയില്ലാതെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന എബ്രഹാമിന്റെ വാദത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി സ്റ്റേ അനുവദിച്ചത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ എബ്രഹാം നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. സിബിഐ, ജോമോന്‍ പുത്തന്‍പുരയ്ക്കല്‍, സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയവര്‍ക്കാണ് നോട്ടീസ് അയച്ചത്.

Signature-ad

ഇതിനിടെ, എബ്രഹാമിനെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് സ്വീകരിച്ചു. മുന്‍കൂര്‍ പ്രോസിക്യൂഷന്‍ അനുമതിയില്ലാതെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്ത കോടതിയില്‍ ചൂണ്ടിക്കാട്ടി.

ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പ്രോസിക്യൂഷന്‍ അനുമതിയില്ലാതെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകളില്‍ വ്യക്തമാക്കിയിട്ടുള്ളതായി എബ്രഹാമിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍.ബസന്തും അഭിഭാഷകന്‍ ജി.പ്രകാശും ചൂണ്ടിക്കാട്ടി.

നിലവില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന് ഇരുവരും വാദിച്ചു. എബ്രഹാമിനെതിരായ കേസ് നിയമപരമായി നിലനില്‍ക്കില്ലെന്ന നിലപാട് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും സ്റ്റാന്റിങ് കൗണ്‍സില്‍ സി.കെ. ശശിയും ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് സുപ്രീംകോടതി ഇടക്കാല സ്റ്റേ ഉത്തരവ് പുറ്പപെടുവിച്ചത്.

സിബിഐ എഫ്‌ഐആര്‍ എടുത്ത സംഭവത്തില്‍ കെ.എം. എബ്രഹാം അപ്പീല്‍ നല്‍കുമെന്നു വ്യക്തമായിരുന്നതിനാല്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ അഡ്വ. എം.ആര്‍ അഭിലാഷ് മുഖേന തടസ ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു. ജോമോനെ കേള്‍ക്കാതെ കോടതി വിധി പറയരുതെന്നാണു കവിയറ്റ് നല്‍കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ വാദങ്ങള്‍ കോടതി പ്രാഥമികമായി കേട്ടതിനു ശേഷമാണു കോടതി വിധിയെന്നതാണു ശ്രദ്ധേയം.

സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നല്‍കാത്തിടത്തോളം കെ.എം. എബ്രഹാമിനെതിരായ നടപടിയുമായി സിബിഐക്കു മുന്നോട്ടു പോകാനാകില്ല എന്നതാണു വിധിയുടെ സാരം. ഹൈക്കോടതി ജസ്റ്റസിസ് കെ. ബാബുവാണു സിബിഎ അന്വേഷണത്തിന് ഉത്തരവ് നല്‍കിയത്. സിബിഐ എസ് പിയോട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തരവിടുകയായിരുന്നു.

വിജിലന്‍സ് നിശ്ചയിച്ച പരിശോധന കാലയളവ് ശരിയായിരുന്നില്ലെന്നും അതിനാല്‍ കൊല്ലം കടയ്ക്കലില്‍ പാരമ്പര്യ ഭൂമിയില്‍ സഹോദരങ്ങള്‍ക്കൊപ്പം പണികഴിപ്പിച്ച വാണിജ്യ സമുച്ചയത്തിന്റെ മൂന്നിലൊന്നു ചെലവ് എവിടെനിന്നു കണ്ടെത്തി എന്നതു പരിശോധിക്കണമെന്നു കോടതി ഉത്തരവില്‍ പറഞ്ഞിരുന്നുള്ളൂ. വിജലന്‍സ് കോടതി 2.64 കോടിയെന്നാണു മൂല്യം കല്‍പ്പിച്ചത്. ഇത് യഥാര്‍ഥത്തില്‍ എത്രയുണ്ടാകുമെന്നു കോടതി പരിശോധിച്ചില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് കെ.എം. എബ്രഹാം സുപ്രീം കോടതിയെ സമീപിച്ചത്.

Back to top button
error: