Breaking NewsCrimeIndiaLead NewsNEWS

ഹാഷിം മൂസ മുന്‍ പാകിസ്താന്‍ പാരാ കമാന്‍ഡോ; പഹല്‍ഗാം ആക്രമണത്തില്‍ പാക് ചാരസംഘടനയുടെ ബന്ധം ഉറപ്പിച്ച് ഉദ്യോഗസ്ഥര്‍; ഇന്ത്യയില്‍ സഹായം നല്‍കിയ 15 പേരെ ചോദ്യം ചെയ്തപ്പോള്‍ നിര്‍ണായക വിവരങ്ങള്‍

ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ നിഷ്‌കളങ്കരായ സഞ്ചാരികളെ കൂട്ടക്കൊല ചെയ്ത പാക് തീവ്രവാദികളില്‍ ഉള്‍പ്പെട്ട ഹാഷിം മൂസ മുന്‍ പാക് സൈനികനെന്നു സൂചന. പാകിസ്താന്‍ സൈന്യത്തിന്റെ സ്‌പെഷല്‍ സര്‍വീസ് ഗ്രൂപ്പി (എസ്എസ്ജി)ലെ പാരാ കമാന്‍ഡോ ആണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഇയാളെ ലഷ്‌കറെ ഭീകരവാദികള്‍ ഒപ്പംകൂട്ടിയതാണെന്ന സംശയമാണ് ഉന്നത ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഭീകരരെ സഹായിച്ചെന്നു സംശയിക്കുന്ന 15 പേര ചോദ്യം ചെയ്തതില്‍നിന്നാണു മൂസയുടെ പങ്കു വ്യക്തമാക്കുന്ന തെളിവു ലഭിച്ചത്. ഇവരാണു തീവ്രവാദികളുടെ സാധനങ്ങള്‍ എത്തിച്ചു നല്‍കിയതെന്നും രഹസ്യമായി വിവരങ്ങള്‍ നല്‍കിയതെന്നും കരുതുന്നു.

Signature-ad

പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐയുടെ അറിവില്ലാതെ മൂസയ്ക്കു ലഷ്‌കറെയുടെ തീവ്രവാദ നീക്കങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനു മുമ്പ് ഇന്ത്യയില്‍ നടന്ന പല ആക്രമണങ്ങളിലും ഐഎസ്‌ഐയുടെ പങ്ക് പുറത്തുവന്നിരുന്നു.

2024 ഒക്‌ടോബറില്‍ ഗഗന്‍ഗിറില്‍ നടന്ന ആക്രമണത്തില്‍ ഡോക്ടര്‍ അടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു. ബാരാമുള്ളയിലെ ബുടാപത്രിയില്‍ നടന്നതാണ്. രണ്ട് സൈനികരും രണ്ടു സൈനിക പോര്‍ട്ടര്‍മാരുമാണ് അന്നു കൊല്ലപ്പെട്ടത്.

തെക്കന്‍ കശ്മീരില്‍ ഭീകരവാദികള്‍ക്കു സഹായം നല്‍കുന്നവരെ ഓവര്‍ ഗ്രൗണ്ട് വര്‍ക്കേഴ്‌സ് എന്നാണു വിളിക്കുന്നത്. ഭക്ഷണം, വസ്ത്രം, ഒളിയിടങ്ങള്‍ എന്നിവ ഒരുക്കുന്നത് ഇവരാണ്. ആയുധങ്ങള്‍ എത്തിച്ചു നല്‍കുന്നതടക്കമുള്ള സഹായവും നല്‍കും. ആക്രമണം നടത്തേണ്ട സ്ഥലത്തെക്കുറിച്ചു വ്യക്തമായ വിവരം നല്‍കുന്നതും അതിനടുത്ത് ഒളിക്കാനുള്ള സ്ഥലങ്ങള്‍ തീരുമാനിക്കുന്നതും ഇവരാണ്.

മുസ നിലവില്‍ ലഷ്‌കറെയിലാണു പ്രവര്‍ത്തിക്കുന്നതെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്ന് ആക്രമണങ്ങളിലെങ്കിലും ഇയാള്‍ക്കു പങ്കുണ്ട്. ജുനൈദ് അഹമ്മദ് ഭട്ട്, അര്‍ബാസ് മിര്‍ പാകിസ്താനില്‍ പരിശീലനം നേടിയ മറ്റു രണ്ടുപേര്‍. ഇവരെ മുമ്പു നടന്ന ആക്രമണങ്ങളില്‍ ഇന്ത്യന്‍ സൈന്യം വധിച്ചു.

എസ്എസ്ജിയിലെ പാരാ കമാന്‍ഡോകള്‍ക്കു പാകിസ്താന്‍ തീവ്ര പരിശീലനമാണു നല്‍കുന്നത്. ഒളിഞ്ഞുള്ള ഓപ്പറേഷനുകള്‍ക്കും അസാധാരണ യുദ്ധ സാഹചര്യങ്ങളിലുമാണ് ഇവരെ ഉപയോഗിക്കാറ്. തന്ത്രപരമായി തീരുമാനങ്ങളെടുക്കാനുള്ള പ്രായോഗിക പരിശീലനവും ഇവര്‍ക്കു നല്‍കാറുണ്ട്. അത്യാധുനിക ആയുധങ്ങളും ആയോധനമുറകളും പരിശീലിപ്പിക്കും. അതുപോലെ ഏതു കൂരിരുട്ടിലും ദിശകണ്ടെത്തി മുന്നേറാനുള്ള സാങ്കേതികത്തികവും ഇവര്‍ക്കുണ്ടാകും.

പഹല്‍ഗാമില്‍ പാകിസ്താനില്‍നിന്നുള്ള അലി ഭായ്, തല്‍ഹ എന്നിവരും ആദില്‍ ഹുസൈന്‍ അനന്ത്‌നാഗ് സ്വദേശിയുമാണ് ആക്രമണം നടത്തിയത്. ഇവരെക്കുറിച്ചു സൂചന നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപയും സൈന്യം പ്രഖ്യാപിച്ചിട്ടുണ്ട്.

Back to top button
error: