Breaking NewsKeralaLead NewsLIFELife StyleNEWS

ഫാസ്ടാഗിനു പകരം ടോള്‍ പ്ലാസകളില്‍ നമ്പര്‍പ്ലേറ്റ് സ്‌കാനിംഗ്; വാഹനങ്ങള്‍ നിര്‍ത്തേണ്ടിവരില്ല; മേയ് മുതല്‍ തെരഞ്ഞെടുത്ത ടോള്‍ പ്ലാസകളില്‍ നടപ്പാക്കും; നിയമം ലംഘിക്കുന്നവര്‍ക്ക് ഇ-നോട്ടീസും പിന്നാലെ

കൊച്ചി: ദേശീയ പാതകളില്‍ ഫാസ്ടാഗ് സ്റ്റിക്കറിനു പകരം വാഹനങ്ങളുടെ നമ്പര്‍ സ്‌കാന്‍ ചെയ്ത് ടോള്‍ പിരിവ് നടത്തുന്ന രീതി ദേശീയപാത അതോറിറ്റി ഉപയോഗിച്ചു തുടങ്ങുന്നു. ക്യാമറകള്‍ ഉപയോഗിച്ചു വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍നിന്നു നമ്പര്‍ തിരിച്ചറിഞ്ഞ് (ഓട്ടമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍ എഎന്‍പിആര്‍), അതുമായി ബന്ധിപ്പിച്ച ഫാസ്ടാഗില്‍ നിന്നു പണം ഈടാക്കുന്ന രീതിയാണു വരുന്നത്. മേയില്‍ തിരഞ്ഞെടുത്ത ടോള്‍പ്ലാസകളിലാകും ആദ്യഘട്ടത്തില്‍ ഇതു നടപ്പാക്കുക. സംസ്ഥാനത്തെ ടോള്‍ പ്ലാസകളില്‍ ഇതു നടപ്പാക്കുന്നതു സംബന്ധിച്ചു നിര്‍ദേശം ഇതുവരെ ലഭിച്ചിട്ടില്ല.

നിലവില്‍ ടോള്‍ പ്ലാസകളില്‍ വാഹനം നിര്‍ത്തുമ്പോള്‍, വാഹനത്തിലെ ഫാസ്ടാഗ് സ്റ്റിക്കറിലെ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്‌ഐഡി) സംവിധാനം വഴിയാണു ടോള്‍ ഈടാക്കുന്നത്. ടോള്‍ പ്ലാസയിലെ സ്‌കാനര്‍ ഫാസ്ടാഗ് തിരിച്ചറിഞ്ഞു ടോള്‍ ഈടാക്കാന്‍ രണ്ടു സെക്കന്‍ഡ് മുതല്‍ മിനിറ്റുകള്‍ വരെ സമയമെടുക്കുന്നുണ്ട്. അതിനാല്‍ വാഹനം ടോള്‍ പ്ലാസയില്‍ നിര്‍ത്തേണ്ടി വരും. എഎന്‍പിആര്‍ സാങ്കേതികവിദ്യ വരുന്നതോടെ വാഹനം ടോള്‍ പ്ലാസയിലേക്കു പ്രവേശിക്കുമ്പോള്‍ തന്നെ നമ്പര്‍ തിരിച്ചറിഞ്ഞു ടോള്‍ ഈടാക്കും. അതിനാല്‍ വാഹനം ടോള്‍ പ്ലാസയില്‍ നിര്‍ത്തുന്നത് ഒഴിവാക്കാനാകും.

Signature-ad

ടോള്‍ഗേറ്റുകളില്‍ നിയമം ലംഘിക്കുന്നവര്‍ക്ക് ഇ-നോട്ടീസ് നല്‍കുന്ന കാര്യവും ഗതാഗത വകുപ്പിന്റെ ആലോചനയില്‍ ഉണ്ട്. ടോള്‍ അടക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് ഇ നോട്ടീസ് നല്‍കിയാണ് പിഴ ഈടാക്കുക. പിഴ അടക്കാത്തവരുടെ ഫാസ്ടാഗ് സസ്പെന്റ് ചെയ്യും. പരിവാഹന്‍ നിയമമനുസരിച്ചുള്ള മറ്റു പിഴകളും ഇവരില്‍ നിന്ന് ഈടാക്കും.

 

Back to top button
error: