Breaking NewsKeralaLead NewsNEWS

‘ആദായ നികുതി അടയ്ക്കാത്ത ക്രിസ്തുമത വിശ്വാസികളായ ജീവനക്കാരെ കണ്ടെത്തണം’; മലപ്പുറത്ത് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്റെ വിചിത്ര ഉത്തരവ്; വിവാദമായപ്പോള്‍ പിന്‍വലിച്ചു; വിവരാവകാശ അപേക്ഷ വായിച്ചു നോക്കാതെ നടപടിക്ക് ഇറങ്ങിയെന്നും ആരോപണം

അരീക്കോട്: മതം നോക്കി ആദായനികുതി അടയ്ക്കാത്തവരെ കണ്ടെത്താന്‍ വിചിത്ര ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്. നികുതി അടക്കാത്ത ക്രിസ്ത്യാനികളായ അധ്യാപകര്‍ ആരെന്ന് അറിയിക്കണമെന്ന മലപ്പുറം അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ ഉത്തരവിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്കു ലഭിച്ചതോടെ പിന്‍വലിച്ചു തടിയൂരി.

ആദായനികുതി അടക്കേണ്ടവരെല്ലാം കൃത്യമായി അടക്കണമെന്നതില്‍ തര്‍ക്കമില്ലെങ്കിലും ക്രിസ്തുമത വിശ്വാസികളായ ആദായനികുതി അടവാക്കാത്തവര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന സര്‍ക്കുലറാണു വിവാദമായത്. മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഏപ്രില്‍ 20ലെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളുകളില്‍ നിന്ന് വിവരം തേടുന്നതെന്നാണ് വിശദീകരണം.

Signature-ad

പൊതുവിദ്യാഭ്യാസഡയറക്ടര്‍ക്ക് ലഭിച്ച് അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 13 ന് ഡിപിഐയുടെ ഓഫീസ് എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കും നികുതി അടക്കാത്ത ക്രിസ്ത്യാനികളായ അധ്യാപകരെയും ജീവനക്കാതെയും കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവ് മരവിപ്പിച്ചിരുന്നു എന്നും വിദ്യാഭ്യാസ വകുപ്പ് പറയുന്നു.

കോഴിക്കോട് സ്വദേശിയായ ഒരാള്‍ നല്‍കിയ വിവരാവകാശ അപേക്ഷ വായിച്ചുപോലും നോക്കാതെ തുടര്‍ നടപടി നിര്‍ദേശിച്ചതാണോ അതോ വിദ്യാഭ്യാസ വകുപ്പ് വന്‍വീഴ്ച വരുത്തിയതാണോ എന്നാണ് ഇനി അറിയേണ്ടത്. ഏതായാലും വിചിത്രവും അപകടകരവുമായ ഉത്തരവു പിന്‍വലിച്ചതാണ് തത്കാലം ആശ്വാസമായത്.

Back to top button
error: