Breaking NewsKeralaLead NewsNEWS

തിരുവനന്തപുരത്തെ റോഡിന് ആര്‍എസ്എസ് ആചാര്യന്‍ ഹെഡ്‌ഗേവാറിന്റെ പേരിട്ടത് കോണ്‍ഗ്രസ്, മുസ്ലിം ലീഗ് കൗണ്‍സിലര്‍മാരുടെ പിന്തുണയില്‍; വെളിപ്പെടുത്തി പ്രമേയം അതരിപ്പിച്ച ബിജെപി നേതാവ്; ബോര്‍ഡ് മാറ്റിയത് അടുത്തിടെ

തിരുവനന്തപുരം: പാലക്കാട് നഗരസഭ ഭരിക്കുന്ന ബിജെപി, അവര്‍ നിര്‍മിച്ച കെട്ടിടത്തിന് ആര്‍എസ്എസ് ആചാര്യന്‍ ഹെഡ്‌ഗേവാറിന്റെ പേരിടാനുള്ള നീക്കത്തിനെതിരേ വന്‍ പ്രക്ഷോഭമാണു കോണ്‍ഗ്രസു യൂത്ത് കോണ്‍ഗ്രസും ഇടതുമുന്നണിയും നടത്തിയത്.

എന്നാല്‍, മൂന്നു പതിറ്റാണ്ടുമുമ്പ് തിരുവനന്തപുരത്തെ പ്രധാന റോഡിന് ഹെഡ്‌ഗേവാറിന്റെ പേരുനല്‍കാന്‍ മുന്‍പന്തിയില്‍ നിന്നത് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ പിന്തുണയോടെയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മുസ്ലിം ലീഗിലെ കൗണ്‍സിലര്‍മാരും ബിജെപി കൗണ്‍സിലര്‍ കൊണ്ടുവന്ന പ്രമേയത്തെ പിന്തുണച്ചു.

1992-93 കാലത്ത് കോര്‍പറേഷന്‍ കൗണ്‍സിലിലാണ് ഈ റോഡിന് ഗെഡ്‌ഗേവാറിന്റെ പേര് നല്‍കിക്കൊണ്ടുള്ള പ്രമേയം പാസാക്കിയത്. കോണ്‍ഗ്രസ്, മുസ്ലിംലീഗ് കൗണ്‍സിലര്‍മാരും പ്രമേയത്തെ പിന്തുണച്ചിരുന്നുവെന്ന് അന്ന് പ്രമേയം അവതരിപ്പിച്ച കൗണ്‍സിലര്‍ എം.എസ്. കുമാര്‍ ഒരു ചാനലിനോടു പറഞ്ഞു.

Signature-ad

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയക്ക് മുന്നിലെ വാഴപ്പിള്ളിഫോര്‍ട്ട് ഹൈസ്‌കൂള്‍ റോഡിനാണ് ഹെഡ്‌ഗേവാറിന്റെ പേര്. ഈ റോഡിന് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കണമെന്ന പ്രമേയം അവതരിപ്പിച്ചത് തിരുവനന്തപുരം കോര്‍പറേഷനിലെ ആദ്യ ബിജെപി കൗണ്‍സിലറും മുന്‍ സംസ്ഥാന വക്താവുമായ എം.എസ്. കുമാറാണ്.

1988ല്‍ 50 വാര്‍ഡുകള്‍ മാത്രമുണ്ടായിരുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫ് ഭരണം നേടിയെങ്കിലും സിപിഎമ്മിന്റെ രണ്ട് പ്രബലനേതാക്കളുടെ കൂറുമാറ്റത്തോട കലങ്ങിമറിഞ്ഞ സമയമായിരുന്നു അത്. രണ്ട് യുഡിഎഫ് കൗണ്‍സില്‍മാരെ സിപിഎം തട്ടിക്കൊണ്ടുപോകുന്നതിനും നഗരം സാക്ഷിയായി. അക്കാലത്താണ് ഈ റോഡിന് ഹെഡ്‌ഗേവാറിന്റെ പേരിട്ടത്. അടുത്തകാലം വരെ റോഡിന്റെ പേര് ഇരുവശത്തും സ്ഥാപിച്ചിരുന്നു. റോഡ് വീതികൂട്ടിയപ്പോഴാണു ബോര്‍ഡ് അപ്രത്യക്ഷമായത്.

Back to top button
error: