CrimeNEWS

ചാത്തന്‍ സേവയുടെ മറവില്‍ വീട്ടമ്മയെ പേടിപ്പിച്ച് പീഡിപ്പിച്ചു; ഭര്‍ത്താവിന്റെ അപസ്മാര ചികിത്സയ്‌ക്കെത്തിയ വീട്ടമ്മയ്ക്ക് സന്താനസൗഭാഗ്യം!

കൊച്ചി: ചാത്തന്‍സേവയുടെ മറവില്‍ പീഡനം നടത്തിയ ജ്യോത്സ്യന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ പൂവരണി സ്വദേശി പുറത്താല പ്രഭാത് ഭാസ്‌കരനെയാ (44) ണ് പാലാരിവട്ടം പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ജൂണ്‍ ആറിന് ചക്കരപ്പറമ്പിലെ പ്രഭാതിന്റെ ഓഫീസിലായിരുന്നു സംഭവം നടന്നത്. ഇരകളെ കണ്ടെത്താന്‍ പ്രഭാത് വലവിരിച്ചത് സാമൂഹികമാധ്യമങ്ങള്‍ വഴി. ചാത്തന്‍സേവയടക്കമുള്ള പൂജകളിലൂടെ തനിക്ക് അദ്ഭുത പ്രവര്‍ത്തികള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ഇയാള്‍ വലിയ പ്രചാരണം നടത്തിയിരുന്നു. ഇതു വിശ്വസിച്ച് എത്തിയവരാണ് ഇയാളുടെ വലയില്‍ കുടുങ്ങിയത്.

ജ്യോതിഷത്തില്‍ മിടുക്കനാണ് പ്രഭാത് എന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. പ്രഭാതിന്റെ ബന്ധുക്കളും ജ്യോതിഷം മേഖലയില്‍ അറിയപ്പെടുന്നവരാണ്. തന്റെ പ്രത്യേക പൂജകള്‍ വഴി പ്രശ്‌നപരിഹാരങ്ങളുണ്ടാകുമെന്ന് ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ വഴി പ്രഭാത് പ്രചാരണം നല്‍കിയിരുന്നു. അങ്ങനെയാണ് തൃശൂര്‍ സ്വദേശിനിയും പ്രഭാതിനെക്കുറിച്ച് അറിയുന്നത്. തുടര്‍ന്ന്, ഭര്‍ത്താവുമായുള്ള തര്‍ക്കത്തിനു പരിഹാരം കാണാനും കടബാധ്യത മാറ്റാനുമുള്ള വഴി തേടി ഈ വര്‍ഷമാദ്യം ഇവര്‍ പ്രഭാതിനെ കണ്ടു. പ്രശ്‌നങ്ങളൊക്കെ കേട്ടതിനുശേഷം പൂജകള്‍ നടത്താമെന്ന് ഇയാള്‍ വ്യക്തമാക്കി. പിന്നാലെ വീട്ടമ്മ പണം നല്‍കുകയും പൂജയ്ക്കുള്ള തീയതി തീരുമാനിക്കുകയും ചെയ്തു. മേയ് മാസമൊടുവില്‍ വീട്ടമ്മ കൂടി പങ്കെടുത്ത പൂജ നടക്കുകയും ചെയ്തു. എന്നാല്‍ കാര്യമായ മാറ്റമൊന്നും പൂജ കൊണ്ട് ഉണ്ടായില്ലെന്നു വീട്ടമ്മ അറിയിച്ചതിനെ തുടര്‍ന്ന് ചാത്തന്‍സേവ പോലുള്ള പൂജകള്‍ നടത്താമെന്ന് ഇയാള്‍ അറിയിക്കുകയായിരുന്നു.

Signature-ad

ഇതിനായി കൊച്ചി ചക്കരപ്പറമ്പിലുള്ള കേന്ദ്രത്തിലേക്ക് പ്രഭാത് വീട്ടമ്മയെ ക്ഷണിച്ചു. ഇത്തരം പൂജകള്‍ നടത്തുമ്പോള്‍ മറ്റാരും ഉണ്ടാവാന്‍ പാടില്ലെന്നും ഇയാള്‍ നിര്‍ദേശിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചാത്തന്‍സേവയുടെ മറവില്‍ പ്രഭാത് വീട്ടമ്മയെ ലൈംഗികതാല്‍പര്യത്തോടെ സമീപിക്കുകയും അതിക്രമം നടത്തിയെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ചു പുറത്തു പറഞ്ഞാല്‍ കുട്ടിച്ചാത്തന്‍ ഉപദ്രവിക്കുമെന്നു പ്രഭാത് പറഞ്ഞെന്നും വധഭീഷണി മുഴക്കിയെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് വീട്ടമ്മ പരാതി നല്‍കുകയായിരുന്നു.

അതേസമയം, സമാനവിധത്തില്‍ മറ്റൊരു വീട്ടമ്മയെ പീഡിപ്പിച്ച തിരുവനന്തപുരം മലയന്‍കീഴ് സ്വദേശിയായ ജോത്സ്യന്‍ അനീഷ് ജ്യോതിഷിനെയും പാലാരിവട്ടം പൊലീസ് അന്വേഷിച്ചു വരികയാണ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണു പാലാരിവട്ടം പൊലീസ് അനീഷ് ജ്യോതിഷിനെതിരെ അന്വേഷണം നടത്തുന്നത്. ഏറെക്കാലമായി ഭര്‍ത്താവ് അപസ്മാരം മൂലം ബുദ്ധിമുട്ടുന്നതിനാല്‍ ഇതിനു പരിഹാരം തേടിയിരുന്ന വീട്ടമ്മ ബന്ധുക്കള്‍ വഴിയാണ് അനീഷിനെക്കുറിച്ച് അറിയുന്നത്. സങ്കീര്‍ണമായ രോഗങ്ങള്‍ പൂജയിലൂടെയും മറ്റും മാറ്റുന്ന ആളെന്ന നിലയിലായിരുന്നു ഇത്. ഇതനുസരിച്ച് പൂജയുടെ മറവില്‍ വീട്ടമ്മയെ പല സ്ഥലങ്ങളില്‍ വച്ച് 20212022 സമയങ്ങളില്‍ പീഡിപ്പിക്കുകയും ഇവര്‍ ഗര്‍ഭിണിയാവുകയും ചെയ്തു. തുടര്‍ന്ന് വീട്ടില്‍നിന്നു മാറി നിന്ന ഇവര്‍ പ്രസവിച്ചെങ്കിലും പിന്നീട് പൂജാരി ഇവരെ ഒഴിവാക്കി തുടങ്ങി. ഇതോടെയാണ് വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: