IndiaNEWS

രാഹുല്‍ തുന്നിയ ചെരിപ്പിന് 10 ലക്ഷം; വില്‍ക്കാനല്ല, ചില്ലുകൂട്ടില്‍ സൂക്ഷിക്കാനെന്ന് റാംചേത്

ലഖ്‌നൗ: രാഹുല്‍ ഗാന്ധി തുന്നിയ ചെരിപ്പിന് മോഹവില 10 ലക്ഷം രൂപ! എന്നാല്‍, ആ ലക്ഷങ്ങള്‍ വേണ്ടെന്നു വയ്ക്കുകയാണ് ചെരിപ്പുകുത്തിയായ റാം ചേത്. പകരം ആ ചെരിപ്പ് ചില്ലുകൂട്ടില്‍ സൂക്ഷിക്കും. ജൂലൈ 26നാണു റാമിന്റെ ജീവിതം മാറിയത്. സുല്‍ത്താന്‍പുരിലെ കോടതിയില്‍ ഹാജരായി മടങ്ങുംവഴിയാണ് രാഹുല്‍ വഴിയരികില്‍ ചെരിപ്പു തുന്നുന്ന ചെറിയ കട കണ്ടത്. അവിടെയിറങ്ങിയ രാഹുല്‍ വീട്ടിലെ വിശേഷങ്ങളും തൊഴില്‍പ്രശ്‌നങ്ങളുമെല്ലാം ചോദിച്ചറിഞ്ഞു.

ചെരിപ്പു തുന്നാനും ഒട്ടിക്കാനുമെല്ലാം കൂടെക്കൂടി. അങ്ങനെ രാഹുല്‍ ശരിയാക്കിയ ചെരിപ്പു വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ഒട്ടേറെപ്പേര്‍ എത്തുന്നുണ്ട്. 10 ലക്ഷമാണ് ഇതുവരെ വാഗ്ദാനം ചെയ്യപ്പെട്ട ഉയര്‍ന്ന തുക. തനിക്കൊപ്പമിരുന്നു ചെരിപ്പു തുന്നിയതോടെ രാഹുലും കടയുടെ പങ്കാളിയായെന്നു റാം പറയുന്നു. നാട്ടില്‍ റാം താരമായതോടെ ഉദ്യോഗസ്ഥരും പ്രശ്‌നങ്ങള്‍ ചോദിച്ചെത്താന്‍ തുടങ്ങി. 2018 മേയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലുള്ള മാനനഷ്ട കേസില്‍ ഹാജരാകാനാണ് രാഹുല്‍ സുല്‍ത്താന്‍പുരിലെത്തിയത്.

Signature-ad

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: