CrimeNEWS

യുവമോര്‍ച്ച സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ പെണ്‍വാണിഭമെന്ന് പരാതി; കച്ചവടം വിവാഹിതയായ ബി.ജെ.പി പ്രവര്‍ത്തകയെ ഉപയോഗിച്ച്, അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും ഭര്‍ത്താവിന് അയച്ചുകൊടുത്ത് അഞ്ച് ലക്ഷം ആവശ്യപ്പെട്ടു

കൊല്ലം: യുവമോര്‍ച്ച സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ വിവാഹിതയായ ബി.ജെ.പി പ്രവര്‍ത്തകയെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയതായി പരാതി. ബി.ജെ.പി പ്രവര്‍ത്തകയുമൊത്തുള്ള അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും ഭര്‍ത്താവിന് അയച്ചുകൊടുത്ത് യുവമോര്‍ച്ച നേതാക്കള്‍ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായും കൊല്ലം ഈസ്റ്റ് സ്റ്റേഷനില്‍ പരാതി ലഭിച്ചു.

ബി.ജെ.പി പ്രവര്‍ത്തകയുടെ ഭര്‍ത്താവിന്റെ പരാതി ഇങ്ങനെ: പാര്‍ട്ടി പ്രവര്‍ത്തനത്തിനിടയില്‍ സൗഹൃദം സ്ഥാപിച്ചാണ് യുവമോര്‍ച്ച മുന്‍ ജില്ലാ ഭാരവാഹികള്‍ കൂടിയായ നേതാക്കള്‍ തന്റെ ഭാര്യയെ വലയിലാക്കിയത്. യുവമോര്‍ച്ച നേതാക്കളുടെ സുഹൃത്തായ യുവാവ് തന്റെ ഭാര്യയെ പ്രണയം നടിച്ച് വശത്താക്കി. രണ്ടാഴ്ച മുമ്പ് തന്റെ ഭാര്യയുമായി യുവമോര്‍ച്ച നേതാക്കള്‍ മൂന്നാറില്‍ പോയി ഹോട്ടലില്‍ രണ്ട് ദിവസം തങ്ങി. അവിടെ വച്ച് പകര്‍ത്തിയ അശ്ലീല ചിത്രങ്ങളില്‍ ചിലത് തനിക്ക് അയച്ചുതന്നുവെന്നും അഞ്ച് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ വീഡിയോ ദൃശ്യങ്ങള്‍ നവമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും പറഞ്ഞു. പലപ്പോഴായി വിദേശത്തായിരുന്ന തന്റെ കൈയില്‍ നിന്ന് ഭാര്യയെ ഉപയോഗിച്ച് ലക്ഷങ്ങള്‍ ചോര്‍ത്തിയെടുത്തു. പാര്‍ട്ടി പരിപാടിയെന്ന് തന്നെ വിശ്വസിപ്പിച്ച് ഭാര്യയെ പലയിടങ്ങളിലേക്ക് കൊണ്ടുപോയി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബി.ജെ.പി പ്രവര്‍ത്തകയുടെ ഭര്‍ത്താവ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനും പരാതി നല്‍കി.

Signature-ad

അശ്ലീല ദൃശ്യങ്ങള്‍ വാട്‌സ്ആപ്പില്‍ ലഭിച്ചതോടെ ഏതാനും ദിവസം മുമ്പ് ബി.ജെ.പി പ്രവര്‍ത്തകയുടെ ഭര്‍ത്താവ് വിദേശത്ത് നിന്ന് മടങ്ങിയെത്തി. യുവമോര്‍ച്ച നേതാക്കളുമായുള്ള ബന്ധത്തെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കം അടിപിടിയായി. തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് കാട്ടി ബി.ജെ.പി പ്രവര്‍ത്തക ഭര്‍ത്താവിനെതിരെയും പരാതി നല്‍കി. രണ്ട് പരാതികളിലും അന്വേഷണം നടന്നുവരികയാണെന്ന് കൊല്ലം ഈസ്റ്റ് എസ്.എച്ച്.ഒ പറഞ്ഞു.

Back to top button
error: