IndiaNEWS

26 വിവാഹങ്ങൾ, ഒടുവില്‍ വിവാഹവീരൻ ജയിലിലായി.  പ്രതിയെ കുടുക്കിയ പൊലീസ് തന്ത്രം ഇങ്ങനെ

    വിവാഹത്തട്ടിപ്പുവീരനെ  പൊലീസ് തന്ത്രപരമായി കുടുക്കി. തട്ടിപ്പിനിരയായ മുംബൈ നാലസൊപാരയിലെ യുവതി നല്‍കിയ പരാതിയെത്തുടര്‍ന്ന് കല്യാണില്‍ നിന്നാണ് ഫിറോസ് ഇല്യാസ് ശെയ്ഖിനെ (48) പൊലീസ് അറസ്റ്റ് ചെയ്തത്.

നാലസൊപാര സ്വദേശി യുവതിയെ വിവാഹം ചെയ്തശേഷം കാറും ലാപ്ടോപും മറ്റും വാങ്ങാനെന്ന വ്യാജേന ഏഴര ലക്ഷം രൂപ കൈക്കലാക്കി മുങ്ങിയതിനെത്തുടര്‍ന്നാണ് ഭാര്യ  പൊലീസിനെ സമീപിച്ചത്. അന്വേഷണത്തില്‍ പ്രതി 25 യുവതികളെ വിവാഹം ചെയ്തതായി കണ്ടെത്തി. മാട്രിമോണിയല്‍ സൈറ്റുകളില്‍നിന്ന് കണ്ടെത്തുന്ന വിധവകളെയാണ് ഇയാള്‍ കൂടുതലും ഇരകളാക്കിയിരുന്നത്. വിവാഹാനന്തരം യുവതികളുടെ ആഭരണങ്ങള്‍, പണം, മൊബൈല്‍ ഫോണ്‍, എടിഎം കാര്‍ഡ്, തുടങ്ങിയവ കവർന്ന് മുങ്ങുകയായിരുന്നു പതിവ്.

Signature-ad

ഇത്തരത്തില്‍ ഇയാള്‍ പുണെയില്‍നിന്ന് 4 വിവാഹം കഴിച്ചിട്ടുണ്ട്. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഡെല്‍ഹി, താനെ, അര്‍ണാല എന്നി മേഖലകളിലാണ് മറ്റു കേസുകള്‍ നിലവിലുള്ളത്. നാലസൊപാരയിലെ യുവതി രംഗത്തിറങ്ങുന്നതുവരെ ആരും പരാതി നല്‍കാതിരുന്നതിനാല്‍ ഇയാള്‍ നാട്ടില്‍ യുവതികളെ മാറി മാറി വിവാഹം കഴിച്ച് വിലസുകയായിരുന്നു.

തുടര്‍ന്ന്, പൊലീസ് ഒരു യുവതിയുടെ പേരില്‍ വ്യാജ സമൂഹമാധ്യമ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് പ്രതിയെ കുടുക്കിയത്. തട്ടിപ്പിനിരയാക്കിയ ചില സ്ത്രീകളുടെ ആധാര്‍, എടിഎം കാര്‍ഡുകള്‍, 7 മൊബൈല്‍ ഫോണുകള്‍, ചെക് ബുകുകള്‍, ആഭരണങ്ങള്‍ മുതലായ പൊലീസ് കണ്ടെടുത്തു.

Back to top button
error: