KeralaNEWS

മെമ്മറി കാര്‍ഡ് കാണാതായ കേസ്: കണ്ടക്ടറെയും സ്റ്റേഷൻ മാസ്റ്ററെയും വിട്ടയച്ചു; യദുവിനെ വീണ്ടും ചോദ്യം ചെയ്യാൻ പോലീസ്

തിരുവനന്തപുരം: ഡ്രൈവർ- മേയർ തർക്കത്തെ തുടർന്ന് കെഎസ്‌ആർടിസി ബസിലെ മെമ്മറി കാർഡ് കാണാതായ സംഭവത്തില്‍ സ്റ്റേഷൻ മാസ്റ്റർ ലാല്‍ സജീവിനെയും കണ്ടക്ടറർ സുബിനെയും പോലീസ് ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു.

അതേസമയം ഡ്രൈവർ  യദുവിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.ഡ്രൈവര്‍ യദുവിനെ ചോദ്യം ചെയ്യലിനായി പൊലീസ് കമ്മീഷണർ ഓഫീസില്‍ എത്തിച്ചിട്ടുണ്ട്.

സംഭവം നടന്ന ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റര്‍ ലാല്‍ സജീവാണെന്നും അതിനാലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തതെന്നും പൊലീസ് പറയുന്നു. കണ്ടക്ടര്‍ സുബിനെയും സ്റ്റേഷൻ മാസ്റ്റര്‍ ലാല്‍ സജീവിനെയും വിശദമായി ചോദ്യം ചെയ്തു. ഇവരില്‍ സംശയിക്കത്തക്കതായി ഒന്നും തന്നെയില്ലെന്ന് വ്യക്തമായതായും പോലീസ് അറിയിച്ചു.

സാഫല്യം കോംപ്ലക്സിലെ ദൃശ്യത്തിൻ്റെ അടിസ്ഥാനത്തിൽ വഴക്ക് നടക്കുമ്പോൾ കണ്ടക്ടര്‍ സുബിൻ ബസിന് വെളിയിലാണുള്ളത്.യാത്രക്കാരും പുറത്തിറങ്ങിയിരുന്നു.ഈ സമയം ബസിൽ ഡ്രൈവർ യദു മാത്രമാണുള്ളത്.

ഈ‌ സാഹചര്യത്തിലാണ് ഡ്രൈവർ യദുവിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: