IndiaNEWS

ബൂത്ത് കൈയ്യേറി ഇൻസ്റ്റഗ്രാം ലൈവ്;  ഗുജറാത്തിലെ ബി.ജെ.പി. എം.പിയുടെ മകനെതിരെ പരാതി

അഹമ്മദാബാദ്: ബൂത്ത് കൈയ്യേറി കള്ളവോട്ട് രേഖപ്പെടുത്തിയെന്ന് ആരോപിച്ച്‌ ഗുജറാത്തിലെ ബി.ജെ.പി. എം.പിയുടെ മകനെതിരെ പരാതി.

ദാഹോദ് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയും സിറ്റിങ് എം.പിയുമായ ജസ്വന്ത്സിങ് ഭാഭോറിന്റെ മകനും ബി.ജെ.പി. പ്രവർത്തകനുമായ വിജയ് ഭാഭോറിനെതിരെയാണ് കോണ്‍ഗ്രസ് സ്ഥാനാർഥി പരാതിയുമായി രംഗത്തെത്തിയത്. ബൂത്ത് കൈയ്യേറി വിജയ് ഭാഭോർ ഇൻസ്റ്റഗ്രമിലിട്ട ലൈവ് പിന്നീട് ഡിലീറ്റ് ചെയ്തു.

തിരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിജയ് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിന്റേതടക്കം ഉടമസ്ഥത അവകാശപ്പെടുന്ന വിജയ്, യന്ത്രങ്ങള്‍ തന്റെ പിതാവിന്റേതാണെന്ന് പറയുന്നതായി പുറത്തുവന്ന വീഡിയോയിലുണ്ട്.

Signature-ad

 

വിജയ്ക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാർഥി പ്രഭാബേൻ കിശോർസിങ് തവിയാദ് ജില്ലാ കളക്ടർക്കും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നല്‍കി. സംഭവത്തില്‍ കർശനനടപടി വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Back to top button
error: