KeralaNEWS

കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ സംഘികളെ നിരങ്ങാന്‍ അനുവദിക്കില്ലെന്ന് മുരളീധരന്‍

തൃശൂര്‍ : കെ.കരുണാകന്റെ സ്മൃതി മണ്ഡപം സ്ഥിതി ചെയ്യുന്ന മുരളീമന്ദിരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ബിജെപി അംഗത്വം നല്‍കുന്ന പരിപാടി സംഘടിപ്പിച്ച പത്മജ വേണുഗോപാലിനെതിരെ കെ മുരളീധരൻ.

പത്മജയുടേത് തരം താഴ്ന്ന രാഷ്ട്രീയ പ്രവൃത്തിയാണെന്നും അച്ഛനും അമ്മയും അന്തിയുറങ്ങുന്ന സ്ഥലം സംഘികള്‍ക്ക് വിട്ടുകൊടുക്കില്ലെന്നും മുരളീധരൻ പറഞ്ഞു.അതിനു വേണ്ടി ജീവന്‍ കൊടുക്കാനും തയാറാണ്. അച്ഛന്റെ ആത്മാവ് പൊറുക്കാത്ത കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.അമ്മയുടെ ഓര്‍മ്മ ദിനത്തില്‍ ഈ വൃത്തികെട്ട കളി എങ്ങനെ കളിക്കാന്‍ പറ്റിയെന്നാണ് മനസിലാകാത്തത്. .ഏപ്രില്‍ 26 കഴിഞ്ഞ് എന്താ ചെയ്യേണ്ടതെന്ന് തനിക്കറിയാം. അതിന് ആരുടേയും ഉപദേശം വേണ്ട. അമ്മയുടെ ഓര്‍മ്മദിനത്തിലാണ് ഈ പ്രതിജ്ഞയെടുക്കുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Signature-ad

ബിജെപിയില്‍ പോയത് പദ്മജയുടെ കൂടെ നടക്കുന്ന കുറച്ചുപേര്‍ മാത്രമാണെന്നും മുരളീധരന്‍ പരിഹസിച്ചു.

തൃശൂര്‍ നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസിന്റേയും യൂത്ത് കോണ്‍ഗ്രസിന്റേയും മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പെടെ ഇരുപത് പേര്‍ക്കാണ് പത്മജ അംഗത്വം നല്‍കിയത്. ബിജെപിയുടെ സംസ്ഥാന നേതാക്കളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. പരിപാടിക്ക് ശേഷം കെ.കരുണാകരന്റെ സ്മൃതി മണ്ഡപത്തിലെത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് അംഗത്വം സ്വീകരിച്ചവരും നേതാക്കളും മടങ്ങിയത്.

പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് രാവിലെ മുതല്‍ മുരളീമന്ദിരത്തില്‍ കനത്ത പോലീസ് സുരക്ഷ ഒരുക്കിയിരുന്നു.

Back to top button
error: