KeralaNEWS

കൊല്ലം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ യാത്രക്കാരന് ക്രൂരമര്‍ദനം; പ്രകോപനവുമില്ലാതെ തന്നെ കയ്യേറ്റം ചെയ്‌തെന്ന് കൊട്ടാരക്കര സ്വദേശി

കൊല്ലം: ബസ് സമയം ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിന് പിന്നാലെ കൊല്ലം കെ.എസ്.ആർ.ടി.സി.ഡിപ്പോയില്‍ യാത്രക്കാരന് ക്രൂരമർദനം.
കൊട്ടാരക്കര സ്വദേശിയും നിർമ്മാണമേഖലയിലെ ഫയർ ആൻഡ് സേഫ്റ്റി കരാറുകാരനും തൊഴിലാളിയുമായ ഷാജിമോനാണ് ട്രാൻസ്‌പോർട്ട് സ്റ്റേഷനില്‍ വെച്ച്‌ ക്രൂരമായ മർദനമേറ്റത്. ബസ്സിന്റെ സമയം ചോദിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് മർദനത്തില്‍ കലാശിച്ചത്.

ആറ്റിങ്ങലിലേക്ക് പോകാനായി കൊല്ലം ബസ് സ്റ്റാൻഡില്‍ എത്തിയതായിരുന്നു ഷാജിമോൻ. ആറ്റിങ്ങലിലേക്കുള്ള ബസ് എത്രമണിക്കാണ് ഉള്ളതെന്ന് കെ.എസ്.ആർ.ടി.സി. ജീവനക്കാരനോട് ചോദിച്ചപ്പോ ‘ബോർഡ് നോക്കെടാ’ എന്ന മറുപടിയാണ് ലഭിച്ചതെന്ന് ഷാജിമോൻ പറയുന്നു. തുടർന്നും മോശമായി പെരുമാറിയതോടെയാണ് വാക്കുതർക്കമുണ്ടായത്. പിന്നീട് യാതൊരു പ്രകോപനവുമില്ലാതെ തന്നെ കയ്യേറ്റം ചെയ്യുകയും മർദിക്കുകയുമായിരുന്നുവെന്ന് ഷാജി പറഞ്ഞു.

Signature-ad

ഡിപ്പോയിലെ ഗാർഡ് സുനില്‍കുമാർ ആണ് ക്രൂരമർദനം നടത്തിയത്. പരിക്കേറ്റ ഷാജിമോൻ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മർദനത്തിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. സ്ഥലത്തുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനാണ് മൊബൈല്‍ ഫോണില്‍ വീഡിയോ പകർത്തിയത്. ഈ വീഡിയോയുടെ സഹായത്തോടെയാണ് മർദിച്ചയാളെ തിരിച്ചറിയാൻ സാധിച്ചത്.

Back to top button
error: