KeralaNEWS

പട്ടാമ്പിയിൽ സ്ത്രീയെയും പുരുഷനെയും തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

പട്ടാമ്പി: പട്ടാമ്ബി റെയില്‍വേ സ്റ്റേഷനും കാരക്കാട് റെയില്‍വേ സ്റ്റേഷനുമിടയില്‍ കീഴായൂർ രണ്ടാം കട്ടിയില്‍ സ്ത്രീയെയും പുരുഷനെയും തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

പശ്ചിമബംഗാള്‍ ജല്‍പൈ ഗുരി സുലൈ സർക്കാരിൻ്റെ മകൻ പ്രദീപ് സർക്കാർ( 30), വെസ്റ്റ് ബംഗാള്‍ കാദംബരി നോബിൻ റോയുടെ മകള്‍ ബിനോട്ടി റോയ് എന്നിവരാണ് മരിച്ചത്. കാരക്കാട് റെയില്‍വേ സ്റ്റേഷനടുത്തായാണ് സംഭവം നടന്നത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പട്ടാമ്ബി പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പട്ടാമ്ബി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Signature-ad

കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരത് തീവണ്ടി കടന്നുപോകവേ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.അപകടത്തെത്തുടർന്ന് മൃതദേഹങ്ങള്‍ ട്രാക്കില്‍ കിടക്കുന്നതിനാല്‍ ഇന്റർസിറ്റി എക്സ്പ്രസ്സ് ഒരു മണിക്കൂറോളം വൈകിയാണ് ഓടിയത്.

Back to top button
error: