KeralaNEWS

ഗള്‍ഫ് കപ്പല്‍ സര്‍വീസ്; കൊച്ചിയില്‍ രണ്ട് ടെർമിനലുകള്‍

കൊച്ചി: കേരളത്തിൽ നിന്നുമുള്ള നിർദ്ദിഷ്ട ഗള്‍ഫ് യാത്രാക്കപ്പല്‍ സർവീസ് ആദ്യം ആരംഭിക്കുക കൊച്ചിയിൽ നിന്ന്.

കൊച്ചി, വിഴിഞ്ഞം, ബേപ്പൂർ, അഴീക്കല്‍, കൊല്ലം തുറമുഖങ്ങളിലൂടെ ഗള്‍ഫിലേക്ക് പാസഞ്ചർ കപ്പലുകള്‍ സർവീസിനാണ് താത്പര്യപത്രം ക്ഷണിച്ചിട്ടുള്ളത്.എന്നാൽ ഇതിനുള്ള സൗകര്യങ്ങൾ നിലവിൽ കൊച്ചിയിൽ മാത്രമേയുള്ളൂ.

കേരള മാരിടൈം ബോർഡ് വിളിച്ചുചേർത്ത ഷിപ്പിംഗ് കമ്പനികളുടെ യോഗത്തില്‍ പ്രമുഖ ഷിപ്പിംഗ് കമ്ബനികള്‍ ഉള്‍പ്പടെ 40 പേർ പങ്കെടുത്തത് വലിയ പ്രതീക്ഷ നല്‍കിയിട്ടുണ്ട്. ചർച്ചയില്‍ പങ്കെടുത്ത കമ്ബനികള്‍ ആഡംബര കപ്പലുകളുടെ സർവീസുകള്‍ക്കാണ് ഊന്നൽ നല്‍കുന്നത്.

Signature-ad

ആഡംബര ക്രൂയിസ് വെസലുകള്‍ ഉള്‍പ്പടെ വലിയ യാത്രാക്കപ്പലുകള്‍ അടുപ്പിക്കാനുള്ള സൗകര്യം നിലവില്‍ കൊച്ചിയില്‍ മാത്രമേയുള്ളൂ. അന്താരാഷ്ട്ര കപ്പല്‍ സർവീസിന് അനിവാര്യമായ കസ്റ്റംസ്, ഇമിഗ്രേഷൻ സൗകര്യങ്ങളും മറ്റെങ്ങുമില്ല.പദ്ധതി നടപ്പായാല്‍ കൊച്ചി തുറമുഖത്തിന്റെ വരുമാനം കുത്തനെ ഉയരും.

കൊച്ചിയില്‍ രണ്ട് ടെർമിനലുകള്‍

കേരളത്തില്‍ കൊച്ചി തുറമുഖത്ത് മാത്രമാണ് യാത്രാക്കപ്പലുകളെയും യാത്രികരെയും കൈകാര്യം ചെയ്യാൻ കഴിയുന്ന ക്രൂയിസ് ടെർമിനലുകളുള്ളത്. ബി.ടി.പി. ബെർത്തിലെ സാമുദ്രികയും എറണാകുളം വാർഫിലെ സാഗരികയും. പൂർണമായും എയർകണ്ടീഷൻ ചെയ്ത അന്താരാഷ്ട്ര നിലവാരത്തിലെ ടെർമിനലുകളാണ് രണ്ടും. കസ്റ്റംസ് ക്ളിയറൻസും ഇമിഗ്രേഷനും ഉള്‍പ്പടെ സൗകര്യങ്ങള്‍ രണ്ട് ടെർമിനലുകളിലുമുണ്ട്. കൊച്ചിയിലെത്തുന്ന ഭീമൻ ആഡംബര യാത്രാക്കപ്പലുകളിലെ യാത്രികരെ കൈകാര്യം ചെയ്യുന്നത് ഇവിടെയാണ്.

സർവീസിന് താത്പര്യം പ്രകടിപ്പിച്ച പ്രമുഖ ഷിപ്പിംഗ് കമ്ബനികള്‍

വാട്ടർ ലൈൻ ഷിപ്പിംഗ് ലിമിറ്റഡ്

ജി.എസ്.ആർ മാരിടൈം വെഞ്ചേഴ്സ് എല്‍.എല്‍.പി.

ജെ.എം. ബാക്ഷി ആൻഡ് കമ്ബനി

സീത ഗ്രൂപ്പ് ശ്രീലങ്ക ആൻഡ് ഇന്ത്യ

അൻതാര ക്രൂയിസ്

എ.ആർ. & ക്രൂയിസ്

ഗാംഗ് വേ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ്

Back to top button
error: