IndiaNEWS

പ്രതിപക്ഷ നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജയിലിലേക്ക് അയക്കുന്നത് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഭയം കൊണ്ട്:ശിവസേന

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പ് നേരിടാനുള്ള ഭയം കൊണ്ടാണ് പ്രതിപക്ഷ നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജയിലിലേക്ക് അയക്കുന്നതെന്ന് ശിവസേന.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ശിവസേന മുഖപത്രമായ സാമ്നയിലൂടെയായിരുന്നു പാർട്ടിയുടെ പരാമർശം.

ഒരു ഏകാധിപതി ഇത്തരം പ്രവർത്തികള്‍ ചെയ്യുന്നതില്‍ അത്ഭുതപ്പെടാനില്ലെന്നും സാമ്നയില്‍ പറയുന്നു. മഹാഭാരതത്തിലെ കഥാപാത്രമായ കംസനോടും മോദിയെ സാമ്ന മുഖപത്രം ഉപമിക്കുന്നുണ്ട്.

Signature-ad

താൻ ഭയപ്പെട്ടവരെയെല്ലാം കംസൻ ജയിലിലടച്ചു. എന്നാല്‍ കംസന്റെ വിധിയെഴുതാൻ കൃഷ്ണൻ ജനിച്ചു.ചൈനയിലും റഷ്യയിലും പ്രതിപക്ഷ നേതാക്കള്‍ ഒന്നുകില്‍ കൊല്ലപ്പെടുകയോ അപ്രത്യക്ഷരാകുകയോ ചെയ്യുന്നു, എന്നാല്‍ ഇന്ത്യയില്‍ അവരെ കള്ളക്കേസുകളില്‍ കുടുക്കുകയും മാസങ്ങളോളം ജയിലിലടയ്ക്കുകയും ചെയ്യുന്നു.

2014 മുതല്‍ കേന്ദ്ര ഏജൻസികളുടെ 95 ശതമാനം കേസുകളും പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയാണ്. ബി.ജെ.പി തങ്ങള്‍ക്കെതിരായ എതിർശബ്ദങ്ങളെ അവസാനിപ്പിച്ച്‌ ഭരണം തുടരാനുള്ള ശ്രമത്തിലാണെന്നും അതിനായി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും ശിവസേന വിമർശിച്ചു.

കഴിഞ്ഞ ദിവസം നരേന്ദ്ര മോദിയെ മുഗള്‍ ചക്രവർത്തി ഔറംഗസേബിനോട് ഉപമിച്ച്‌ ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തിയിരുന്നു.

ഔറംഗസേബ് തന്റെ എതിരാളികളെ സമാന്തരരാക്കുകയോ അവരെ ഉന്മൂലനം ചെയ്യുകയോ ചെയ്തു. രാജ്യത്ത് കേന്ദ്ര സർക്കാരിലും ഇതേ പ്രവണതയാണ് കാണാൻ സാധിക്കുന്നത്. പ്രതിപക്ഷത്തിന്റെ ശബ്ദം ഉയർന്ന് കേള്‍ക്കരുതെന്നതാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.ഇത് വളരെ ദോഷം ചെയ്യും – അദ്ദേഹം കൂട്ടിച്ചേർത്തു.

Back to top button
error: