KeralaNEWS

മരിച്ച ജീവനക്കാരനെ കട്ടപ്പന ഡിപ്പോയിലേക്ക് ‘സ്ഥലംമാറ്റി’ കെഎസ്ആർടിസി

കോട്ടയം: മാസങ്ങള്‍ക്ക് മുമ്ബ് മരിച്ചു പോയ ജീവനക്കാരനെ സ്ഥലം മാറ്റി കെ.എസ്.ആർ.ടി.സി.

കഴിഞ്ഞ ഡിസംബർ 31-ന് അന്തരിച്ച ജീവനക്കാരനെയാണ് കട്ടപ്പന ഡിപ്പോയിലേക്ക് ‘സ്ഥലംമാറ്റം’ അനുവദിച്ച്‌ കെ.എസ്.ആർ.ടി.സി. ഉത്തരവിറക്കിയത്.

കെ.എസ്.ആർ.ടി.സി.യില്‍ ഇൻസ്പെക്ടറായിരുന്ന മുട്ടപ്പള്ളി എഴിക്കാട്ടുവീട്ടില്‍ ഇ.ജി. മധു(54)നെയാണ് കട്ടപ്പനയിലേക്ക് സ്ഥലംമാറ്റിയത്. ആദ്യ ഉത്തരവില്‍ 13-ാമത്തെ പേരുകാരനായിരുന്നു മധു. ലിസ്റ്റില്‍ മധുവിന്റെ പേരും ഇടംപിടിച്ചതോടെ സംഭവം വിവാദമായി.

Signature-ad

സ്വന്തം ജീവനക്കാർ ജീവിച്ചിരിക്കുന്നുണ്ടോയെന്നുപോലും അറിയാത്ത കോർപ്പറേഷനെതിരേ സമൂഹമാധ്യമങ്ങളില്‍ വിമർശനമുയർന്നതോടെ പരേതനെ ഒഴിവാക്കി പുതിയ ഉത്തരവിറക്കി.

ദീർഘകാലം എരുമേലി സബ്സെന്ററില്‍ സേവനംചെയ്ത ഇദ്ദേഹത്തിനെ   പാലക്കാട് വിജിലൻസ് സ്‌ക്വാഡിലേക്ക് മാറ്റിയിരുന്നു. ശബരിമല തീർത്ഥാടനവേളയില്‍ പമ്ബയില്‍ പ്രവർത്തിക്കുന്നതിനിടയിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.

Back to top button
error: