CrimeNEWS

എഫ്.ബി ലൈവിനിടെ ശിവസേനാ നേതാവിന്റെ മകനെ വെടിവെച്ചുകൊന്നു; അക്രമി ജീവനൊടുക്കി

മുബൈ: ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവിന്റെ മകനെ ഫെയ്സ്ബുക്ക് ലൈവിനിടെ വെടിവെച്ചുകൊന്നു. ഉദ്ദവ് വിഭാഗം മുന്‍ കൗണ്‍സിലറായിരുന്ന വിനോദ് ഗോസാല്‍ക്കറുടെ മകന്‍ അഭിഷേക് ഗോസാല്‍ക്കര്‍ ആണ് കൊല്ലപ്പെട്ടത്. അഭിഷേകിനൊപ്പം ഫെയ്സ് ബുക്ക് ലൈവ് ചെയ്തിരുന്നയാളാണ് വെടിയുതിര്‍ത്തത്. ഇയാള്‍ പിന്നീട് സ്വയംവെടിവെച്ചു ജീവനൊടുക്കി. മുംബൈ ദഹിസര്‍ ഏരിയയിലെ എംഎച്ച്ബി കോളനി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

മൗറിസ് ഭായ് എന്നറിയപ്പെടുന്ന മൗറിസ് നൊരോന്‍ഹ എന്നയാളുടെ ഓഫീസിനുള്ളിലാണ് സംഭവം. ഇയാള്‍ തന്നെയാണ് അഭിഷേകിനുനേരെ വെടിയുതിര്‍ത്തത് എന്നാണ് റിപ്പോര്‍ട്ട്. ഇരുവരും തമ്മില്‍ നേരത്തെ ചില പ്രശ്നങ്ങള്‍ നിലനിന്നിരുന്നുവെങ്കിലും അടുത്തിടെ രമ്യതയിലാക്കിയിരുന്നു. തുടര്‍ന്ന് ഒരു പരിപാടിക്കായി അഭിഷേകിനെ ഓഫീലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കൊലപാതക കാരണം വ്യക്തമല്ല.

Signature-ad

ഉദ്ദവ് താക്കറെ വിഭാഗം മുന്‍ കൗണ്‍സിലറാണ് വിനോദ് ഗോസാല്‍ക്കര്‍. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവം മുഴുവന്‍ ഫേസ്ബുക്കില്‍ ലൈവായി പോയിരുന്നു.

Back to top button
error: