IndiaNEWS

ബി.ജെ.പിയെ പുറത്താക്കാൻ നേതൃത്വം നല്‍കും: യെച്ചൂരി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍നിന്ന് പുറത്താക്കാനുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് സി.പി.എം ജനാല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

പാർട്ടി കേന്ദ്രകമ്മിറ്റി യോഗത്തിനുശേഷം വിളപ്പില്‍ശാല ഇ.എം.എസ് അക്കാഡമിയിയില്‍ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Signature-ad

ഓരോ സംസ്ഥാനത്തെയും സാഹചര്യം വ്യത്യസ്തമാണ്. കേരളത്തില്‍ എല്‍.ഡി.എഫും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണ്. ബി. ജെ. പിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ല. തമിഴ്നാട്ടില്‍ ഡി.എം.കെ നേതൃത്വത്തിലുള്ള മതേതര മുന്നണിയാണ്. ബീഹാറില്‍ നിതീഷ് കുമാർ ഒഴിച്ചുള്ള മഹാഗഡ്ബന്ധൻ സഖ്യം നിലവിലുണ്ട്. ബി.ജെ.പിയെ പുറത്താക്കുകയെന്ന ഏക ലക്ഷ്യത്തോടെയാണ് ഇതെല്ലാം.

ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഇന്ത്യസഖ്യത്തിന് പൊതു സ്ഥാനാർഥികളുണ്ടാകും. കേരളം, ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങളില്‍ ഇത് സാദ്ധ്യമാകില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ രണ്ടും രണ്ടും കൂട്ടിയാല്‍ എപ്പോഴും നാലാകണമെന്നില്ല. ബീഹാറിലെ സംഭവവികാസങ്ങള്‍ക്ക് ഏക ഉത്തരവാദി നിതീഷ്‌ കുമാർ മാത്രമാണ്.

ഇ.ഡിയെ ഉപയോഗിച്ച്‌ ജനാധിപത്യ കുരുതിയാണ് ബി.ജെ.പി നടത്തുന്നത്. 2019നുശേഷം 5500ല്‍പ്പരം കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതില്‍ ശിക്ഷിക്കപ്പെട്ടത് 23% മാത്രമാണ്. ബി.ജെ.പിയില്‍ പോയവർക്കെതിരെയുള്ള കേസുകളെല്ലാം ഇല്ലാതാക്കുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയും വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു

Back to top button
error: