Kerala

കാശ്മീർ വാഹനാപകടം : മൃതദേഹങ്ങൾ  നാട്ടിലെത്തിച്ചു 

പാലക്കാട്: കാശ്മീരിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ചിറ്റൂർ സ്വദേശികളായ അനിൽ , സുധീഷ് , രാഹുൽ, വിഘ്നേഷ്  എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് (08/12/2023) പുലർച്ചെ നാട്ടിലെത്തിച്ചു
വ്യാഴാഴ്ച്ച (07/12/13)   വൈകുന്നേരം 6 മണിക്ക്  ശ്രീനഗറിൽ നിന്നുമുള്ള  ഇൻഡിഗോ വിമാനത്തിലാണ്  മൃതദേഹങ്ങൾ നാട്ടിലെത്തിച്ചത്. വെള്ളിയാഴ്ച്ച പുലർച്ചെ 2.25 ന് വിമാനം കൊച്ചിയിലെത്തി. തുടർന്ന് നോർക്ക ഏർപ്പെടുത്തിയ പ്രത്യേക ആംബുലൻസിൽ മൃതദേഹങ്ങൾ സ്വദേശമായ പാലക്കാട് ചിറ്റൂർ എത്തിച്ചു.
വിനോദയാത്ര സംഘത്തിലുണ്ടായിരുന്ന  രാജേഷ് ,   സുനിൽ . ആർ, ശ്രീജേഷ്,   അരുൺ , പി. അജിത്ത്,  സുജീവ് എന്നിവരേയും  ഇതേ വിമാനത്തിൽ തന്നെ നാട്ടിൽ എത്തിച്ചിട്ടുണ്ട്.
കേരള ഹൗസിലെ നോർക്ക ഡെവലപ്മെന്റ് ഓഫീസർ ഷാജിമോൻ, അസിസ്റ്റന്റ് ലെയ്സൺ ഓഫീസർമാരായ ജിതിൻ രാജ് റ്റി. ഒ, അനൂപ് വി. എന്നിവരാണ് ശ്രീനഗറിൽ നിന്നും യാത്ര സംഘത്തേ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് നേതൃത്വം നല്‍കിയത്. സംസ്ഥാന സർക്കാരിന്റെ  പ്രതിനിധിയായി  കേരള ഹൗസിലെ അസിസ്റ്റന്റ ലെയ്സൺ ഓഫീസർ ജിതിൻ രാജ് റ്റി. ഒ പാലക്കാട് ചിറ്റൂർ വരെ സംഘത്തെ അനുഗമിച്ചു.
 സൗറയിലെ  എസ്.കെ.ഐ.എം എസ് ആശുപത്രിയിൽ ചികിത്സയിലുള്ള മനോജ് മാധവനൊപ്പം സുഹൃത്തുക്കളായ ബാലൻ മുരുകൻ,   ഷിജു . കെ എന്നിവർ അവിടെ  തുടരും.  വിനോദ യാത്ര സംഘത്തിൽ പതിമൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്.
#KashmirAccident #Norkaroots #keralagovernment #Norka

Back to top button
error: