KeralaNEWS

6 വയസ്സുകാരിയെ  തട്ടിക്കൊണ്ടുപോയി, പിന്നാലെ 5 ലക്ഷം മോചന ദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയ്ക്ക്  ഫോൺകാൾ

     കാറിലെത്തിയ സംഘം  ഒന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ  തട്ടിക്കൊണ്ടു പോയി. കൊല്ലം ജില്ലയിലെ ഓയൂർ മരുതമൺപള്ളിക്കു സമീപം റെജിയുടെ മകൾ അഭികേൽ സാറയെയാണു തട്ടിക്കൊണ്ടുപോയത്. വൈകിട്ടു നാലുമണിയോടെ കൊല്ലം പൂയപ്പള്ളി കാറ്റാടിയിൽ വച്ചാണ് കുട്ടിയെ തട്ടി കൊണ്ടുപോയത്. സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയശേഷം 8വയസ്സുകാരൻ  സഹോദരനൊപ്പം ട്യൂഷൻ ക്ലാസിലേക്കു പോകവേയാണ് സംഭവം.

പിന്നാലെ പെൺകുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് 5 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടു പോയ സംഘം വിളിച്ചു. കുട്ടി തങ്ങൾക്കൊപ്പം സുരക്ഷിതയാണ് എന്ന് ഫോൺ വിളിച്ച സ്ത്രീ പറഞ്ഞതായും വിവരം ഉണ്ട്. സ്വിഫ്റ്റ് ഡിസയർ  KL 01 3176 നമ്പറിലുള്ള കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്.
ഈ കാർ കുറച്ച് ദിവസമായി പരിസരത്ത് ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. കാറിൽ ഒരു സ്ത്രീയടക്കം നാല് പേര് ഉണ്ടായിരുന്നു.
തന്നെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായും വലിച്ചിഴച്ചതായും സഹോദരൻ പറയുന്നു.  കൊല്ലം പൂയപ്പള്ളി പൊലീസാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. അതിവേഗം അന്വേഷണം നടക്കുകയാണെന്നും എല്ലാവിധ ജാഗ്രതയും പുലർത്താൻ വേണ്ട നിർദേശം നൽകിയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

Back to top button
error: