KeralaNEWS

‘ജീവിതം അവസാനിപ്പിക്കുന്നു’ എന്ന് സന്ദേശം അയച്ച ശേഷം ചന്ദ്രഗിരി പുഴയിൽ ചാടിയ യുവ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി

    കാസർകോട്:  ജീവിതം അവസാനിപ്പിക്കുന്നു എന്ന് കുടുംബ ഗ്രൂപ്പിൽ സന്ദേശം അയച്ച ശേഷം കാറിലെത്തി പാലത്തിന്റെ മുകളിൽ നിന്ന് പുഴയിൽ ചാടിയ യുവ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി. ഉളിയത്തടുക്ക റഹ്‌മത് നഗറിലെ മുഹമ്മദിന്റെ മകൻ ഹസൈനാർ (46) ആണ് മരിച്ചത്. കാസര്‍കോട് ചന്ദ്രഗിരി ജംഗ്ഷനില്‍ വര്‍ഷങ്ങളായി ജ്യൂസ് മഹല്‍ എന്ന പേരില്‍ ജ്യൂസ് കട നടത്തുകയാണ്.

ശനിയാഴ്ച  ഉച്ചക്ക് 12 മണിയോടെ തളങ്കര ഹാർബറിനടുത്ത് വെച്ചാണ്  മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് വ്യാപാരി പുഴയിൽ ചാടിയത്. വ്യാഴാഴ്ച രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. രാത്രി 11.30 മണിയോടെയാണ് ഹസൈനാറിനെ കാണാതായത്.

Signature-ad

ഹസൈനാറിന് സാമ്പത്തിക ബാധ്യതയുള്ളതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെ കാറിലെത്തിയ ഹസൈനാര്‍ ചന്ദ്രഗിരി പാലത്തിന് സമീപം ഹോണ്ട സിറ്റി കാർ നിർത്തിയിട്ട ശേഷം മൊബൈൽ ഫോണും മറ്റും കാറിനകത്തും
ചെരുപ്പ് പുറത്തഴിച്ച് വെച്ചുമാണ് പാലത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയത്.

ശക്തമായ അടിയൊഴുക്കുള്ള ഭാഗത്താണ് പുഴയിൽ ചാടിയത്. വെള്ളിയാഴ്ച രാവിലെ മുതൽ വൈകീട്ട് വരെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച രാവിലെയും തിരച്ചിൽ തുടരുന്നതിനിടെയാണ് ഒരു കിലോമീറ്ററോളം ദൂരത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.

Back to top button
error: