CrimeNEWS

ലോട്ടറി വില്‍പ്പനകാരിയായ യുവതിയുടെ കൈ പിടിച്ച് തിരിച്ച ശേഷം പണവും ലോട്ടറികളും തട്ടിയെടുത്തന്ന പരാതി; ചെങ്ങന്നൂര്‍ നഗരസഭ സെക്രട്ടറിക്കെതിരെ പൊലീസ് കേസ്

ആലപ്പുഴ: ലോട്ടറി വിൽപ്പനകാരിയായ യുവതിയുടെ കൈ പിടിച്ച് തിരിച്ച ശേഷം പണവും ലോട്ടറികളും തട്ടിയെടുത്തന്ന പരാതിയിൽ ചെങ്ങന്നൂർ നഗരസഭ സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ യുവതിയുടെ പരാതിയിൽ ആദ്യം പൊലീസ് കേസെടുത്തിരുന്നില്ല. എന്നാൽ, രാത്രിയിൽ നഗരസഭ സെക്രട്ടറി സുഗതകുമാർ പൊലീസ് സ്റ്റേഷനിലെത്തി ലോട്ടറിയും പണവും കൈമാറിയ ശേഷം പ്രശ്നം ഒത്തുതീർപ്പാക്കണം എന്ന് ആവശ്യപ്പെട്ടതോടെയാണ് പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസിന് മനസ്സിലായത്. ഇതിന് തുടർച്ചയായി വെള്ളാവൂർ ജങ്ഷൻ റോഡിൽ നടപ്പാത കയ്യേറിയുള്ള കച്ചവടം ഒഴിപ്പിക്കുന്നതിനിടെ ഉണ്ടായ സംഘർഷത്തിനിടെ കച്ചവടക്കാരായ സ്ത്രീകൾ ഉദ്യോഗസ്ഥർക്കു നേരെ ചായ ഉണ്ടാക്കാനായി തയ്യാറാക്കിയ പാലൊഴിച്ചു.

വെള്ളിയാഴ്ച രാവിലെ 10.30ഓടെ ചെങ്ങന്നൂർ നഗരസഭ ഓഫീസിന് മുൻവശത്തെ എം.കെ റോഡിൽ വച്ചാണ് സംഭവം. റോഡരികിൽ തിരുവല്ല കടപ്ര സ്വദേശിനി റജീനാ ഫ്രാൻസിസ് റോഡരികിൽ ലോട്ടറി വിൽക്കുമ്പോൾ നഗരസഭ സെക്രട്ടറി സുഗതകുമാർ എത്തി ആദ്യം അസഭ്യം പറഞ്ഞു. താൻ മുനിസിപ്പൽ സെക്രട്ടറിയാണെന്നും ഇവിടെ കച്ചവടം നടത്താൻ പറ്റില്ലെന്നും പറഞ്ഞു. തുടർന്ന് റജീനയുടെ കയ്യിലുണ്ടായിരുന്ന പണവും ലോട്ടറികളും നഗരസഭ സെക്രട്ടറി പടിച്ചുപറിച്ചെന്നാണ് പരാതി. പരാതി വിശ്വാസിക്കാതിരുന്ന ചെങ്ങന്നൂർ പോലീസ് ആദ്യം കേസെടുത്തില്ല. എന്നാൽ രാത്രി എട്ടു മണിയോടെ യുവതിയിൽ നിന്നും പിടിച്ചു പറിച്ച പണവും ലോട്ടറികളുമായി സെക്രട്ടറി സുഗതകുമാർ സ്‌റ്റേഷനിലെത്തി. പ്രശ്നം ഒത്തുതീർപ്പാക്കണം എന്ന് പൊലീസിനോട് ആവശ്യപ്പെട്ടതോടെ യുവതി നൽകിയ പരാതി ശരിയെന്ന് വ്യക്തമായി.

Signature-ad

ഇതോടെ നഗരസഭാ സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. മർദിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. ഇതിന് തുടർച്ചയായി വെള്ളാവൂർ ജങ്ഷൻ റോഡിൽ നടപ്പാത കയ്യേറിയുള്ള കച്ചവടം ഒഴിപ്പിക്കുന്നതിനിടെ സംഘർഷം ഉണ്ടായി. കച്ചവടക്കാരായ സ്ത്രീകൾ ഉദ്യോഗസ്ഥർക്കു നേരെ ചായ ഉണ്ടാക്കാനായി തയ്യാറാക്കിയ പാലൊഴിച്ചു. ഉദ്യോഗസ്ഥരുടെയും എസ്ഐ ഉൾപ്പടെ പൊലീസുകാരുടെയും ദേഹത്ത് പാൽ വീണു. എന്നാൽ, പാലിന് ചൂടില്ലായിരുന്നുവെന്നും ആർക്കും പരിക്കില്ലെന്നും പൊലീസ് പറഞ്ഞു.

Back to top button
error: