NEWSSports

സെമി ഫൈനലില്‍ ഇന്ത്യ – ന്യൂസിലന്‍ഡ് പോരാട്ടം; ഇന്ത്യക്ക് വീണ്ടും ന്യൂസിലന്‍ഡ് പണി തരുമോ?

ബംഗളൂരു: ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ – ന്യൂസിലന്‍ഡ് പോരാട്ടത്തിന് വഴി തെളിയുന്നു.പ്രാഥമിക റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായി തന്നെ ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ചിരുന്നു.

ഇതുവരെ ഒറ്റ മത്സരത്തില്‍ പോലും ടീം പരാജയപ്പെട്ടിട്ടില്ല. അവസാന മത്സരത്തില്‍ ഞായറാഴ്ച്ച നെതര്‍ലന്‍ഡ്‌സിനെയാണ് ഇന്ത്യ നേരിടുക. ഇന്നലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചതോടെയാണ് ന്യൂസിലന്‍ഡിന് സെമി ഫൈനലിലേക്ക് വാതിൽ തുറന്നു കിട്ടിയത്.

പാകിസ്ഥാന്‍ മഹാത്ഭുതം നടത്തിയാല്‍ മാത്രമെ ന്യൂസിലന്‍ഡിനെ മറികടന്ന് സെമിയിലെത്തൂ. 275 റണ്‍സിനെങ്കിലും പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കേണ്ടതുണ്ട്. ഇനി സ്‌കോര്‍ പിന്തുടരാനാണ് തീരുമാനമെങ്കില്‍ പാകിസ്ഥാന്‍ 2.3 ഓവറില്‍ ലക്ഷ്യം മറികടക്കണം.

Signature-ad

ഇന്ത്യ – ന്യൂസിലന്‍ഡ് സെമി മുംബൈ, വാംഖഡെ സ്‌റ്റേഡിയത്തിലാണ് നടക്കുക. ഈമാസം 15നാണ് മത്സരം. ഏകദിന ലോകകപ്പില്‍ ഇതുവരെ ഇരുവരും പത്ത് തവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഇതില്‍ ന്യൂസിലന്‍ഡ്് അഞ്ച് തവണ ജയിച്ചു. ഇന്ത്യ നാല് മത്സരങ്ങളിലും. ഒരെണ്ണം മഴ മുടക്കി.

ഇതിൽ ഇന്ത്യയെ ഏറ്റവും കൂടുതല്‍ പേടിപ്പെടുത്തുന്നത് 2019 ലോകകപ്പിലെ തോല്‍വിയായിരിക്കും. അന്ന് സെമി ഫൈനലില്‍ 18 റണ്‍സിനാണ് ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 49.3 ഓവറില്‍ 221ന് എല്ലാവരും പുറത്താവുകയായിരുന്നു.ഈ ലോകകപ്പിന് സമാനമായിരുന്നു അന്നും.ഒരു കളിയിൽ പോലും തോക്കാതെയായിരുന്നു ഇന്ത്യ അന്ന് സെമിയിൽ കടന്നത്.ഒടുവിൽ സെമിയിൽ പുറത്താക്കുകയും ചെയ്തു.

അതേസമയം ഈ ലോകകപ്പില്‍ ന്യൂസിലൻഡിനെതിരെയുള്ള മറ്റൊരു മത്സരത്തില്‍ ഇന്ത്യ 16 റണ്‍സിന് ജയിച്ചിരുന്നു. ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സ് നേടിയപ്പോൾ മറുപടി ബാറ്റിംഗില്‍ കിവീസിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് നേടാനാണ് സാധിച്ചത്.

Back to top button
error: