KeralaNEWS

ബാബരി മസ്ജിദ് തകര്‍ത്തതുകൊണ്ട് അവരെന്ത് നേടി? അന്ന് രാത്രിയാണ് ഞാൻ ആ വരികള്‍ എഴുതിയത്: കൈതപ്രം

ലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാൻ പാകത്തിന് ഒരുപിടി ഗാനങ്ങള്‍ എഴുതിയ ഗാനരചയിതാവാണ് കൈതപ്രം ദാമോദരൻ നമ്ബൂതിരി.

തന്റെ സംഗീത ജീവിതത്തെ കുറിച്ചും രാഷ്ട്രീയ നിലപാടിനെ കുറിച്ചും ഇപ്പോൾ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ  അദ്ദേഹം മനസ് തുറന്നു. ബാബരി മസ്ജിദ് തകര്‍ത്ത ദിവസമാണ് വാത്സല്യം സിനിമയിലെ ‘അലയും കാറ്റിന്‍ ഹൃദയം..’ എന്നുതുടങ്ങുന്ന ഗാനം താൻ എഴുതിയത് എന്ന് കൈതപ്രം ഓര്‍മ്മിക്കുന്നു. അതിലെ ‘രാമായണം കേള്‍ക്കാതെയായി’ എന്ന വരികള്‍ എഴുതുമ്ബോള്‍ താൻ വളരെ ദുഃഖകാരമായ ഒരു അവസ്ഥയില്‍ ആയിരുന്നെന്നും കൈതപ്രം പറയുന്നു.

‘വളരെ ദുഃഖകാരമായ ഒരു സമയമായിരുന്നു അത്. ബാബരി മസ്ജിദ് തകര്‍ത്ത ദിവസം ഡിസംബര്‍ ആറിന് രാത്രിയാണ് ‘രാമായണം കേള്‍ക്കാതെയായി’ എന്ന വരികള്‍ ഞാൻ എഴുതുന്നത്. ബാബരി മസ്ജിദ് തകര്‍ത്തതുകൊണ്ട് അവരെന്ത് നേടി? അതെന്നെ വളരെയധികം ബാധിച്ചിരുന്നു. എന്റെ വികാരങ്ങളുടെ പ്രതിഫലനം ആയിരുന്നു വാത്സല്യം സിനിമയിലെ ആ ഗാനം. എന്റെ അച്ഛൻ ഇ. എം. എസ് നമ്ബൂതിരിപാടിന്റെ വലിയ ആരാധകനായിരുന്നു. പക്ഷേ ഞാനൊരു കമ്മ്യൂണിസ്റ്റ് അല്ല. നല്ലൊരു മനുഷ്യൻ തെരഞ്ഞെടുപ്പിന് മത്സരിച്ചാല്‍ ഞാൻ അയാള്‍ക്ക് വോട്ട് ചെയ്യും. ഞാൻ ആരേയും അന്ധമായി ആരാധിക്കുന്നില്ല. കളിയാട്ടം, ദേശാടനം എന്നീ സിനിമകള്‍ക്ക് ശേഷം എന്നെ ഹിന്ദുത്വ എഴുത്തുകാരനായി ലേബല്‍ ചെയ്തിരുന്നു. അതൊന്നും ഞാൻ ശ്രദ്ധിക്കുന്നില്ല. എഴുത്ത് എന്റെ ജോലിയുടെ ഭാഗമാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയുടെയും പരിപാടികള്‍ക്ക് ഞാൻ പോകാറുണ്ട്’, അദ്ദേഹം പറഞ്ഞു.

Back to top button
error: