CrimeNEWS

വീടിന് മാർഗ്ഗതടസ്സമായി പാർക്ക് ചെയ്ത കാർ മാറ്റാൻ ആവശ്യപ്പെട്ടതിന് വീട്ടുകാരെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ പ്രതി പിടിയിൽ

തിരുവനന്തപുരം: വീടിന് മാർഗ്ഗതടസ്സമായി പാർക്ക് ചെയ്തിരുന്ന കാർ മാറ്റുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വീട്ടുകാരെ വീട്ടിൽ കയറി മർദ്ദിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഒന്നാം പ്രതിയെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. പാറവിള ആലു നിന്നവിള വികെസി ഭവനിൽ പ്രേംശങ്കർ ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മേയ് 20 നാണ് അക്രമം നടത്തിയത്.

കണ്ണങ്കോട് ജിവി രാജാറോഡിൽ ഗുരുമന്ദിരത്തിന് എതിർവശത്ത് ഗീതാ സദനത്തിന്റെ ഗേറ്റിനു മുന്നിൽ തടസം സൃഷ്ടിച്ച് പാർക്ക് ചെയ്തിരുന്ന കാർ മാറ്റാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രതിയും സുഹൃത്തും വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെയും മകനെയും ആക്രമിച്ച് കല്ല് കൊണ്ട് ഗൃഹനാഥന്റെ മൂക്കിലിടിച്ച് പൊട്ടിച്ചത്.

Signature-ad

ആക്രമണം കണ്ട് തടയാനെത്തിയ ഗൃഹനാഥയെ മുടിയിൽ കുത്തിപ്പിടിച്ച് തള്ളിയിട്ട് പരിക്കേല്പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. കേസിലെ രണ്ടാം പ്രതിയെ നേരത്തെ കോവളം പൊലീസ് അറസ്റ്റ് ചെയ്തി രുന്നു. കോവളം സിഐ ബിജോയി, എസ്ഐ അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Back to top button
error: