KeralaNEWS

‘മോനെ പിരിയാന്‍ വയ്യാത്തതിനാല്‍ കൂടെ കൂട്ടുന്നു, അപ്പയുടെയും അമ്മയുടെയും കാര്യം ഓര്‍ക്കുമ്പോള്‍ വിഷമം…’ 4 വയസുകാരൻ മകനെ ശ്വാസം മുട്ടിച്ച് കൊന്നശേഷം  ജീവനൊടുക്കിയ യുവാവിന്റെ ആത്മഹത്യാകുറിപ്പ്

   ആലപ്പുഴ: മാന്നാറിലെ കുട്ടമ്പേരൂരിൽ നാലു വയസുകാരനായ  മകനെയും പിതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാകുറിപ്പ് പുറത്ത്. മുറിയില്‍ നിന്ന് മിഥുന്‍ എഴുതിയ കത്ത് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. എസ്.പി ചൈത്ര തെരേസ ജോണ്‍, ചെങ്ങന്നൂര്‍ ഡിവൈഎസ്പി എംകെ ബിനു കുമാര്‍ എന്നിവര്‍ വീട്ടിലെത്തി പരിശോധന നടത്തി.

മാന്നാര്‍ കുട്ടമ്പേരൂര്‍ സ്വദേശി മിഥുന്‍ കുമാര്‍, മകന്‍ ഡെല്‍വിന്‍ ജോണിനെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. തന്റെ അപ്പയുടെയും അമ്മയുടെയും കാര്യത്തില്‍ വിഷമമുണ്ടെന്നും മോനെ പിരിയാന്‍ വയ്യാത്തത് കൊണ്ട് അവനെയും കൂടെ കൂട്ടുന്നുവെന്നും യുവാവിന്റെ കത്തില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ എന്താണ് മരണത്തിന് കൃത്യമായ കാരണമെന്ന് പറയുന്നുമില്ല.

ഞായറാഴ്ച രാവിലെ മിഥുന്റെ മാതാപിതാക്കള്‍ പള്ളിയില്‍ പോയി തിരികെ എത്തിയപ്പോഴാണ് മിഥുനെയും പേരകുട്ടി ഡെല്‍വിനെയും മരിച്ച നിലയില്‍ കണ്ടത്. കുട്ടി കട്ടിലില്‍ കിടക്കുകയായിരുന്നു. മിഥുനെ തൂങ്ങിമരിച്ച നിലയിലും. മിഥുന്റെ കൈ ഞരമ്പും മുറിച്ചിട്ടുണ്ടായിരുന്നു.

Back to top button
error: