KeralaNEWS

ചെറായി ബീച്ചില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം 

എറണാകുളം: ചെറായി ബീച്ചില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ.കോട്ടയം നെടുംകുന്നം സ്വദേശി പ്രശാന്തിനെയാണ് വടക്കൻ പറവൂര്‍ അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.
ജീവപര്യന്തം ശിക്ഷയെക്കൂടാതെ മൂന്ന് ലക്ഷം രൂപ പിഴ അടക്കണമെന്നും കോടതി ഉത്തരവിലുണ്ട്.ഇതില്‍ രണ്ട് ലക്ഷം രൂപ ശീതളിന്റെ മകന് നല്‍കാനാണ് ഉത്തരവ്.

2017 ആഗസ്റ്റ് 11 ന് ചെറായി ബീച്ചില്‍ വെച്ച്‌ എറണാകുളം വരാപ്പുഴ സ്വദേശി ശീതളിനെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് വിധി. വിവാഹബന്ധം വേര്‍പ്പെടുത്തി നില്‍ക്കുകയായിരുന്ന ശീതള്‍ പ്രശാന്തുമായി അടുപ്പത്തിലായിരുന്നു.

 

Signature-ad

ശീതളിന് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നായിരുന്നു കൊലപാതകം.സംഭവ ദിവസം ബീച്ചിലെത്തിയ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി.തുടര്‍ന്ന് പ്രശാന്ത് കത്തി ഉപയോഗിച്ച്‌ ശീതളിനെ ആക്രമിക്കുകയായിരുന്നു.ശീതളിന് പത്തിലേറെ കുത്തേറ്റു.ഓടി രക്ഷപ്പെട്ട ശീതള്‍ സമീപത്തെ റിസോര്‍ട്ടില്‍ എത്തി കുഴഞ്ഞു വീഴുകയായിരുന്നു.റിസോര്‍ട്ട് ജീവനക്കാര്‍ ശീതളിനെ പറവൂരിലെ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Back to top button
error: