KeralaNEWS

വീട്ടമ്മയെ കയറിപ്പിടിക്കാൻ ശ്രമം; ഭാര്യയും ഭർത്താവും കൂടി യുവാവിനെ കീഴ്പ്പെടുത്തി പോലീസിന് കൈമാറി

തൃശൂര്‍: വീടിന്റെ ടെറസിൽ കയറി വീട്ടമ്മയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവിനെ ഭാര്യയും ഭർത്താവും ചേർന്ന് കീഴ്പ്പെടുത്തി പോലീസിന് കൈമാറി.
വടക്കാഞ്ചേരി പടിഞ്ഞാറ്റുമുറിയിലെ വിജയകൃഷ്ണന്റെ വീടിന്റെ ടെറസില്‍ നിന്നാണ് യുവാവിനെ പിടികൂടിയത്.ഇയാൾ രണ്ടു ദിവസമായി ഇവിടെത്തന്നെ ഉണ്ടായിരുന്നതായാണ് വിവരം.
വീടിന്റെ ടെറസില്‍ രണ്ട് ദിവസം തങ്ങിയ യുവാവിനെ വിജയകൃഷ്ണനും ഭാര്യ പ്രസീദയും ചേർന്ന് പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു.ഇയിൾ തിരുവല്ല സ്വദേശി പ്രശാന്ത് എന്ന് പറയുന്നതല്ലാതെ മറ്റൊന്നും പറയാൻ  കൂട്ടാക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു.

വടക്കാഞ്ചേരി ടൗണില്‍ നിന്ന് അകത്തേക്ക് മാറിയുള്ള സ്ഥലമാണ് പടിഞ്ഞാറേ മുറി. സായ്ഹൗസില്‍ വിജയ കൃഷ്ണന്റെ വീടിന്റെ ടെറസിലാണ് അപരിചിതനായ യുവാവിനെ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെ വീട്ടിലെ ജോലിക്കാരിയാണ് ആദ്യം പുറത്തു നിന്നൊരാളിന്റെ സാന്നിധ്യം കണ്ടെത്തിയത്. വീട്ടുകാര്‍ ചുറ്റുവട്ടത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് തെരച്ചില്‍ ഉപേക്ഷിച്ചു.

 

Signature-ad

ഇന്നലെ രാവിലെ കഴുകിയ തുണി വിരിക്കാൻ  ടെറസിലെത്തിയ പ്രസീദ പെട്ടെന്ന് കാൽപ്പെരുമാറ്റം കേട്ടതോടെ ഒഴിഞ്ഞു മാറുകയും അപരിചിതനെ കണ്ടതോടെ കൈയ്യിലിരുന്ന അലൂമിനിയം ബക്കറ്റ് ഉപയോഗിച്ച് തലയ്ക്കടിക്കുകയുമായിരുന്നു.ശബ്ദം കേട്ട് ഭാര്യ വീണതാണെന്ന് കരുതി വിജയകൃഷ്ണൻ പെട്ടെന്ന് ഓടിച്ചെന്നപ്പോൾ ഭാര്യയെ ആക്രമിക്കാൻ ശ്രമിക്കുന്ന യുവാവിനെയാണ് കാണുന്നത്.വിജയകൃഷ്യനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും രണ്ടു പേരും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.

 

തുടര്‍ന്ന് നാട്ടുകാരുടെ സഹായത്താല്‍ ഇയാളെ താഴെയെത്തിച്ചു.ടെറസിലെ ഓട് ഇളക്കിയിട്ടുണ്ടായിരുന്നു.വടക്കാഞ്ചേരി പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. പ്രശാന്ത്, തിരുവല്ല എന്നു മാത്രമാണ് പ്രതി പറയുന്നത്. ലഹരിക്കടിമയാണോ എന്നറിയാൻ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. പ്രതിയുടെ ലക്ഷ്യമെന്താണെന്നറിയാൻ വിശദമായ പരിശോധന നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. കൂടുതല്‍ വിശദമായ അന്വേഷണം നടത്തി യുവാവിന്റെ പേര്, വിലാസം, മറ്റ് വിവരങ്ങള്‍ എന്നിവ കണ്ടെത്താനുള്ള ഊര്‍ജിത പരിശ്രമങ്ങള്‍ അന്വേഷണ സംഘം നടത്തുന്നുണ്ട്.

Back to top button
error: