KeralaNEWS

കൊച്ചി നഗരമധ്യത്തിലെ ബിവ്റേജസ് ഔട്ട്‌ലെറ്റിന് നേരെ പെട്രോള്‍ ബോംബേറ്

കൊച്ചി:നഗരമധ്യത്തില്‍ രവിപുരത്തെ ബിവ്റേജസ് ഔട്ട്‌ലെറ്റിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു.ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം.
സംഭവത്തിൽ എടവനക്കാട് സ്വദേശിയായ സോനുവിനെയും സുഹൃത്തും എറണാകുളം സ്വദേശിയുമായ ബോണിയേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇരുവരും രാവിലെ രവിപുരം ഔട്ട്‌ലെത്തിലെത്തി ഇവിടുത്തെ വനിതാ ജീവനക്കാരോട് തട്ടിക്കയറുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു.ഇതു വനിതാ ജീവനക്കാര്‍ ചോദ്യം ചെയ്തതോടെ ഔട്ട്‌ലെറ്റിന്‍റെ ഗ്രില്ല് തകര്‍ക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു.തുടര്‍ന്ന് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്ഥലത്തെത്തി സോനുവിനെ കസ്റ്റഡിയിലെടുത്തു. ഇയാളില്‍ നിന്നും പോലീസ് കഞ്ചാവും പിടിച്ചെടുത്തു.

ഇതിനിടെ സുഹൃത്തായ ബോണി രക്ഷപ്പെട്ടു. ഉച്ചയോടെ ബിയര്‍ കുപ്പിയില്‍ പെട്രോള്‍ ബോംബുമായി എത്തിയ ബോണി ഔട്ട്‌ലെറ്റിനു നേരെ എറിയുകയായിരുന്നു.ആക്രമണത്തില്‍ ഒരു ജീവനക്കാരനും മദ്യം വാങ്ങാനെത്തിയ ആള്‍ക്കും കുപ്പിചില്ല് കാലില്‍ തറച്ചു പരിക്കേറ്റു.

ബെവ്‌കോ ഔട്ട്‌ലെറ്റിന് നേരെ അക്രമം നടത്തിയ ബോണി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് വിവരം.പൊതുമുതല്‍ നശിപ്പിച്ചതിനും സര്‍ക്കാര്‍ ജീവനക്കാരനെ ഉപദ്രവിച്ചതിനും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

Back to top button
error: