IndiaNEWS

ഡൽഹിയിലെ യുപി ഭവനില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി;ഹിന്ദുത്വ സംഘടനയുടെ നേതാവിനെതിരെ കേസ്

ന്യൂഡൽഹി:ഡല്‍ഹിയുടെ ഹൃദയഭാഗത്തുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ സംസ്ഥാന ഗസ്റ്റ് ഹൗസായ യുപി ഭവനില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി.

സംഭവത്തില്‍ ഹിന്ദുത്വ സംഘടനയായ മഹാറാണ പ്രതാപ് സേനയുടെ ദേശീയ അധ്യക്ഷന്‍ രാജ്യവര്‍ധന്‍ സിങ് പാര്‍മറിനെതിരേ കേസെടുത്തു. ഇതിനു പിന്നാലെ യുപി ഭവനില്‍ മുറി ബുക്ക് ചെയ്യാനും മറ്റും സഹായം ചെയ്ത ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും സംഭവം നടന്നതായി പറയപ്പെടുന്ന മുറി സീല്‍ ചെയ്യുകയും ചെയ്തു.

 

മെയ് 26ന് ഉച്ചയ്ക്ക് 12.15 ഓടെയാണ് രാജ്യവര്‍ധന്‍ സിങ് പാര്‍മര്‍ യുവതിയോടൊപ്പം യുപി ഭവനില്‍ എത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.കേന്ദ്രഗവൺമെന്റ് ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞായിരുന്നു യുവതിയെ കൂട്ടിക്കൊണ്ടു വന്നത്.

 

രാജ്യവര്‍ധന്‍ സിങ് പാര്‍മര്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് ആരോപിച്ച്‌ യുവതി ചാണക്യപുരി പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ജോലി വാഗ്ദാനം ചെയ്താണ് തന്നോട് മുറിയില്‍ വരാന്‍ പറഞ്ഞതെന്നും രണ്ട് മന്ത്രിമാര്‍ മുറിക്കുള്ളില്‍ ഉണ്ടെന്നും പാര്‍മര്‍ പറഞ്ഞതായും യുവതി പോലിസിനോട് പറഞ്ഞു. എന്നാല്‍ അകത്തേക്ക് കയറിയപ്പോള്‍ മുറിയില്‍ ആരും ഉണ്ടായിരുന്നില്ല. പിന്നീട് മുറി അകത്തുനിന്ന് പൂട്ടി തന്നെ ആക്രമിക്കുകയായിരുന്നുവെന്നും യുവതി ആരോപിച്ചു.

Back to top button
error: