KeralaNEWS

കെഎസ്‌ആര്‍ടിസി ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ ഓടിച്ചിട്ട് പിടികൂടി;താരമായി കണ്ടക്ടർ പ്രദീപ്

കൊച്ചി: കെഎസ്‌ആര്‍ടിസി ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെതിരെ പ്രതികരിച്ച യുവതിയെ പോലെ തന്നെ ഏറെ കയ്യടി നേടുകയാണ് ബസിലെ കണ്ടക്ടറായ പ്രദീപും.യുവാവിനെതിരെ യുവതി പരാതി ഉന്നയിച്ചതോടെ കണ്ടക്ടറും ഡ്രൈവറായ ജോഷിയും യുവതിക്കൊപ്പം നില്‍ക്കുകയായിരുന്നു.

കുട്ടിക്ക് പരാതിയുണ്ടോ? എങ്കില്‍ ഡോറ് തുറക്കേണ്ട, ബസ് പൊലീസ് സ്റ്റേഷനിലേക്ക് പോകട്ടെ എന്നായിരുന്നു കണ്ടക്ടറുടെ പ്രതികരണം.പെണ്‍കുട്ടി പരാതി ഉന്നയിച്ചതോടെ ഡോറ് തുറന്ന് ഇറങ്ങി ഓടിയ പ്രതിയെ പ്രദീപ് പിന്നാലെ ഓടിച്ചിട്ട് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുയായിരുന്നു.

 

കെഎസ്ആർടിസി എംപ്ലോയീസ് യൂണിയൻ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗമാണ് പ്രദീപ്.സംഭവത്തിൽ കോഴിക്കോട് സ്വദേശി സവാദ് ആണ് അറസ്റ്റിലായത്.ബുധനാഴ്ച രാവിലെ തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെ അങ്കമാലിയില്‍ വച്ചായിരുന്നു യുവതിക്ക് ദുരനുഭവമുണ്ടായത്.

അങ്കമാലിയില്‍ വച്ചാണ് സവാദ് ബസില്‍ കയറുന്നത്.ഇവിടെ നിന്നും പെണ്‍കുട്ടിയുടെയും മറ്റൊരു സ്ത്രീയുടെയും നടുക്ക് ഇരുന്നുകൊണ്ട്‌ ഇയാള്‍ അപമര്യാദയായി പെരുമാറുകയായിരുന്നു.നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ അടുത്ത് വച്ചായിരുന്നു സംഭവം.ഇവിടെ വച്ച് പോലീസില്‍ വിവരം അറിയിക്കുന്നതിനായി ബസ് നിര്‍ത്തിയതോടെ ഇയാള്‍ കണ്ടക്ടറെ തള്ളി മാറ്റി ബസില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു.എന്നാല്‍ പിന്നീട് എയര്‍പോര്‍ട്ട് സിഗ്നലില്‍ വച്ച് പിന്നാലെ ചെന്ന ബസ് കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Back to top button
error: