CrimeNEWS

കിളിമലയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ

തൃക്കൊടിത്താനം: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തലവടി ചക്കുളത്തുകാവ് ഭാഗത്ത് മുക്കാടൻ വീട്ടിൽ തങ്കപ്പൻ മകൻ ശ്രീലാൽ (34), ആലപ്പുഴ തുമ്പോളി കൊമ്മാടി ഭാഗത്ത് കാട്ടുങ്കൽ വീട്ടിൽ ആന്റണി മകൻ അനീഷ് ആന്റണി(42), ചങ്ങനാശ്ശേരി ഹിദായത്ത് നഗർ ഭാഗത്ത് തോട്ടപ്പറമ്പിൽ വീട്ടിൽ നിസാർ മകൻ നിജാസ് (30), ചങ്ങനാശ്ശേരി പച്ചക്കറി മാർക്കറ്റ് ഭാഗത്ത് മുണ്ടക്കൽ വീട്ടിൽ സന്തോഷ് ആന്റണി മകൻ സാം സന്തോഷ് (22), ചങ്ങനാശ്ശേരി, പെരുന്ന എസ്.എച്ച് സ്കൂളിന് സമീപം പാലത്തുങ്കൽ വീട്ടിൽ ബിജു സെബാസ്റ്റ്യൻ മകൻ സാവിയോ സെബാസ്റ്റ്യൻ ജോസഫ് (22) എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ സംഘം ചേർന്ന് ശനിയാഴ്ച വൈകുന്നേരത്തോടുകൂടി കിളിമല എസ്.എച്ച് സ്കൂളിന്റെ സമീപം വെച്ച് പായിപ്പാട് സ്വദേശിയായ അഭിജിത്തിനെ ആക്രമിച്ചതിനു ശേഷം കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗുഡ്സ് ഓട്ടോ ഡ്രൈവറായ യുവാവും ഇവരും തമ്മിൽ സംഭവം നടക്കുന്നതിന് തലേദിവസം രാത്രിയിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ച എന്നോണമാണ് അടുത്തദിവസം കാറിലെത്തിയ ഇവർ യുവാവിനെ സ്കൂളിന് സമീപം വെച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇവരുടെ ആക്രമണത്തിൽ വയറിന് കുത്തുകൊണ്ട യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരാതിയെ തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ വിവിധ ഇടങ്ങളിൽ നിന്നുമായി പിടികൂടുകയുമായിരുന്നു. തൃക്കൊടിത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ അനൂപ്. ജി, സി.പി.ഓ മാരായ സെൽവരാജ്, ജസ്റ്റിൻ ജേക്കബ്, സന്തോഷ് പി.സി, വിബിൻ, സജീഷ് ജോർജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. യുവാക്കളെ കോടതിയിൽ ഹാജരാക്കി.

Back to top button
error: