CrimeNEWS

സ്‌കൂൾ അധ്യാപികയും 16കാരായ 3 വിദ്യാർഥികളും ഉൾപെട്ട ഗ്രൂപ്പ് സെക്‌സ് വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ, അധ്യാപികയും ദൃശ്യം പകർത്തിയ കാമുകനും പൊലീസ് പിടിയിൽ

    സ്‌കൂൾ അധ്യാപികയും മൂന്ന് വിദ്യാർഥികളും ഉൾപെട്ട ഗ്രൂപ് സെക്‌സ് വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ തമിഴ്‌നാട് മധുരയിലെ സൈബർ സെൽ അന്വേഷണം ആരംഭിച്ചു. യുവതിയുടെ കാമുകനായ ഒരു ബിസിനസുകാരൻ പകർത്തിയ വീഡിയോ അയാളുടെ ഏതാനും സുഹൃത്തുക്കൾ പങ്കുവെക്കുകയായിരുന്നു എന്നാണ് വിവരം. പണം വാങ്ങി അന്താരാഷ്ട്ര അശ്ലീല സൈറ്റുകളിൽ വീഡിയോ അപ്‌ലോഡ് ചെയ്‌തതാണോ അതോ ചുരുക്കം ചിലർക്കിടയിലേ  പ്രചരിച്ചിട്ടുള്ളോ എന്ന് സൈബർ സെൽ അന്വേഷിക്കുന്നുണ്ട്.

വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സർക്കാർ സ്‌കൂളിലെ 42കാരി അധ്യാപികയെയും 39 കാരനായ കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. അശ്ലീല ദൃശ്യം പങ്കിടുന്ന എല്ലാവരെയും പിടികൂടാൻ ഡിജിപിയുടെ ഓഫീസിൽ നിന്ന് കർശന നിർദേശം ലഭിച്ചിട്ടുണ്ടെന്ന് മധുര സൈബർ സെല്ലിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ഭർത്താവുമായി വേർപിരിഞ്ഞ യുവതി 2010ലാണ് വ്യവസായിയുമായി അടുപ്പത്തിലായത്. അധ്യാപിക 16 വയസുള്ള മൂന്ന് ആൺകുട്ടികളെ അവരുടെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു എന്നും ഇതിനിടയിൽ വ്യവസായി വീഡിയോ പകർത്തിയെന്നുമാണ് പൊലീസിന് ലഭിക്കുന്ന വിവരം. ചോദ്യം ചെയ്യലിൽ, തന്റെ ചില സുഹൃത്തുക്കൾക്കിടയിൽ വീഡിയോ പ്രചരിപ്പിച്ചതായി വ്യവസായി വെളിപ്പെടുത്തി. ഇതോടെ വീഡിയോ ലഭിച്ച ചിലരെ സൈബർ സെൽ ചോദ്യം ചെയ്തു.

അതിനിടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ യുവതിക്കെതിരെ പരാതി നൽകിയതിനെ തുടർന്ന് മധുര സൗത്ത് വനിതാ പൊലീസ് സ്‌റ്റേഷനിൽ യുവതിക്കും വ്യവസായിക്കുമെതിരെ കേസെടുത്തു. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ, അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ പ്രകാരം പോക്‌സോ നിയമത്തിലെ പ്രസക്ത വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. വീഡിയോ പ്രചരിപ്പിച്ചവരെ ചോദ്യം ചെയ്തു വരികയാണെന്നും ആവശ്യമെങ്കിൽ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

Back to top button
error: